COVID 19KeralaLatest NewsNews

മിസോറാമിന് അന്ന് ഹൈക്കോടതിയിൽ നിന്ന് കണക്കിന് കിട്ടി, അടുത്തത് കേരളം?: ഭരണഘടനാ വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നു?

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ നടപ്പിലാക്കിയ പുതിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ പുതിയ മാറ്റങ്ങൾക്കെതിരെ വൻ പ്രതിഷേധമാണുയരുന്നത്. കടകളിലും മറ്റ് സ്ഥാപനങ്ങളിലും പോകുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഗുഹാവത്തി ഹൈക്കോടതിയുടെ മുൻ നിരീക്ഷണം ആണ് ഇതിനായി വിമർശകർ ചൂണ്ടിക്കാട്ടുന്നത്

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ്, കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയെന്ന രേഖ തുടങ്ങിയവ കൈയ്യില്‍ ഉള്ളവർ മാത്രമേ ഇനി പുറത്തിറങ്ങാൻ പാടുള്ളു. അത്തരക്കാർക്ക് മാത്രമേ കടകളിൽ നിന്നും സാധനം വാങ്ങാൻ അനുമതിയുള്ളുവെന്നാണ് പുതിയ ഉത്തരവ്. എന്നാൽ, സമാന നടപടി സ്വീകരിച്ച മിസോറാം സര്‍ക്കാരിന്റെ ഉത്തരവിനെതിരെ ഗുവാഹത്തി ഹൈക്കോടതി രംഗത്ത് വന്നിരുന്നു. ഭരണഘടനാ വിരുദ്ധമെന്നായിരുന്നു ഗുവാഹത്തി ഹൈക്കോടതി ഉത്തരവിനെ നിരീക്ഷിച്ചത്.

Also read:ഒരു നയാ പൈസയുടെ തിരിമറി നടത്താത്ത ആളാണ് പാണക്കാട് ഹൈദരലി തങ്ങൾ: നോട്ടീസ് കുഞ്ഞാലിക്കുട്ടിക്ക് നൽകണമെന്ന് ജലീൽ

രാജ്യത്തെ ഒരു ഹൈക്കോടതി വിമർശിച്ച അതെ രീതി തന്നെയാണ് കേരള സർക്കാരും സ്വീകരിച്ചിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് വിമർശനം. കൊവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ പൊതുയിടങ്ങളില്‍ ഇറങ്ങാന്‍ പാടില്ലെന്ന മിസോറാം സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഗുവാഹത്തി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജൂലൈ അഞ്ചിനായിരുന്നു കോടതി ഉത്തരവ് പുറത്തുവന്നത്. പൗരന്‍മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഉത്തരവെന്നും വാക്‌സിന്‍ എടുക്കാത്തവര്‍ പൊതുനിരത്തില്‍ ഇറങ്ങാന്‍ പാടില്ലെന്ന് ശഠിക്കാനാകില്ലെന്നുമായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതോടെയാണ് കടകളിലും മറ്റ് സ്ഥാപനങ്ങളിലും പോകുന്നതിന് പുതിയ നിബന്ധനകള്‍ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. തിരുവനന്തപുരത്തടക്കം കടകളിലെത്താൻ വാക്സിൻ സർട്ടിഫിക്കറ്റ്, കൊവിഡില്ലാ സർട്ടിഫിക്കറ്റ്, രോഗംമാറിയ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കുമെന്ന് കളക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. വാക്സീൻ സർട്ടിഫിക്കറ്റ് മൊബൈലിലോ, പ്രിന്റ് ഔട്ട് എടുത്തോ കാണിക്കാം. ഇന്ന് കൂടുതൽ ചർച്ചകൾ നടത്തുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് തദ്ദേശസ്ഥാപന പ്രതിനിധികൾ പറയുന്നത്.

അതേസമയം, വ്യപാരിവ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന കമ്മിറ്റി ഇന്ന് യോ​ഗം ചേരും. കടകളിലെത്തുന്ന ഉപഭോക്താക്കൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന നിർദ്ദേശം പൂർണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ഇതുൾപ്പെടെയുളള അൺലോക്ക് നിബന്ധനകളിൽ മാറ്റം വരുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകും.

പ്രതിവാര രോഗനിരക്ക് കണക്കാക്കി അടച്ചിടുന്നതിൽ താഴേത്തട്ടിൽ ആശയക്കുഴപ്പം ശക്തമാണ്. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങൾ വാർഡ് അടിസ്ഥാനത്തിലാണോ പഞ്ചായത്ത് മൊത്തത്തിലാണോ കണക്കാക്കേണ്ടത് എന്നതിലാണ് പ്രധാന ആശയക്കുഴപ്പം.

shortlink

Related Articles

Post Your Comments

Related Articles


Back to top button