KottayamKeralaNattuvarthaLatest NewsNews

രാമപുരം പീഡനം: രണ്ടുപേർ പെൺകുട്ടിയുമായി നേരിട്ട് ലൈംഗിക ബന്ധം പുലർത്തി, രണ്ടുപേർ വീഡിയോ കോൾ വഴി ഇടപഴകി

രാത്രി യുവാക്കളിൽ ഒരാൾ ലൈംഗിക ബന്ധത്തിനായി പെൺകുട്ടിയുടെ വീട്ടിൽ എത്തിയതോടെയാണ് സംഭവത്തിന്റെ തുടക്കം

കോട്ടയം: ഐങ്കൊമ്പ്‌ സ്വദേശിനിയായ പതിനാറുകാരിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാക്കൾ പീഡിപ്പിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ. 16 കാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് യുവാക്കൾ പീഡനത്തിന് ഇരയാക്കിയതയാണ് പരാതി. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടിലെത്തിയാണ് യുവാക്കൾ പീഡിപ്പിച്ചതെന്നും പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ കുട്ടികളോടുള്ള അതിക്രമം നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.

പീഡനത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. രാത്രി യുവാക്കളിൽ ഒരാൾ ലൈംഗിക ബന്ധത്തിനായി പെൺകുട്ടിയുടെ വീട്ടിൽ എത്തിയതോടെയാണ് സംഭവത്തിന്റെ തുടക്കം. പുറത്തുനിന്ന് കടക്കാവുന്ന മുറിയിലാണ് പെൺകുട്ടി കിടന്നിരുന്നത്. ഈ മുറിയിലേക്ക് രാത്രി യുവാവ് കയറുകയായിരുന്നു. അതേസമയം പെൺകുട്ടി മറ്റൊരു മുറിയിൽ പഠനത്തിലായിരുന്നു. മുറിയിൽ നിന്നും ശബ്ദം കേട്ടതോടെ രക്ഷിതാക്കൾ എത്തി പരിശോധന നടത്തുകയായിരുന്നു. ഈ സമയം കട്ടിലിന് അടിയിൽ ഒളിച്ചിരുന്ന യുവാവ് വീട്ടുകാർ വളഞ്ഞതോടെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

മദ്രസ വിദ്യാർത്ഥികളായ മൂന്ന് പെൺകുട്ടികളെ കാണ്മാനില്ല : മദ്രസ പ്രിൻസിപ്പൽ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

സംശയം തോന്നിയ വീട്ടുകാർ പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്തതോടെ മുൻപും യുവാവുമായിലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്ന് പെൺകുട്ടി സമ്മതിച്ചു. കൗൺസിലർമാർ നടത്തിയ ചോദ്യം ചെയ്യലിൽ കൂടുതൽ ആളുകൾ പെൺകുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതായി വെളിപ്പെടുത്തി. രാമപുരം ഏഴാച്ചേരി സ്വദേശി മേച്ചേരിൽ അർജ്ജുൻ ബാബു (25), സുഹൃത്തുക്കളായ പുനലൂർ പത്താനാപുരം പിറവന്തൂർ പള്ളിമേലേതിൽ മഹേഷ് (29), പത്തനാപുരം പിറവന്തൂർ മുളപ്പലേടത്ത് എബി മാത്യു (31) എന്നിവരെയും കൊണ്ടാട്‌ സ്വദേശിയായ 16 കാരനെയുമാണ്‌ രാമപുരം പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. അർജ്ജുൻബാബുവാണ്‌ പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്.

പ്രതികളായ യുവാക്കൾക്കാർക്കും പരസ്പരം ഈ വിവരം അറിയില്ലായിരുന്നുവെന്നും നാലു യുവാക്കളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രത്യേകം ബന്ധം സ്ഥാപിച്ചാണ് പെൺകുട്ടിയുമായി അടുത്തതെന്നും വ്യക്തമായി. നാല് പേരിൽ രണ്ടുപേർ മാത്രമാണ് പെൺകുട്ടിയുമായി നേരിട്ട് ലൈംഗിക ബന്ധം ഉണ്ടായിട്ടുള്ളതെന്നും രണ്ടുപേർ വീഡിയോ കോൾ വഴിയും ചാറ്റ് വഴിയും ആയിരുന്നു പെൺകുട്ടിയുമായി ഇടപഴകിയതെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

ഒരു വർഷമായി പീഡനം നടക്കുന്നതാണെന്ന് പോലീസ് വ്യക്തമാക്കി. ഓൺലൈൻ പഠനം മൂലമുള്ള സാഹചര്യം സംഭവത്തിൽ വില്ലനായി മാറിയിട്ടുണ്ട് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ 16കാരനായ പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് ജാമ്യം ലഭിച്ചു. മറ്റു മൂന്നു പേരെ കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button