KeralaNews

ജിഷ വധക്കേസ്; പോലീസിന്‍റെ ഏറ്റവും പുതിയ കണ്ടെത്തല്‍

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയെ വിവാഹം കഴിക്കാമെന്ന് ഒരാള്‍ വാഗ്ദാനം ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. നിയമപഠനം പൂര്‍ത്തിയാക്കിയ ശേഷം വിവാഹത്തിന് ജിഷയ്ക്കും സമ്മതമായിരുന്നു. ഇവരുടെ വിവാഹത്തിന് എന്തെങ്കിലും എതിര്‍പ്പ് ഉണ്ടായിരുന്നോ എന്നറിയാന്‍ മലയാളിയായ ഇയാളുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തും.

അതേസമയം ജിഷയുടെ അച്ഛന്‍ പാപ്പു, അമ്മ രാജേശ്വരി, സഹോദരി ദീപ, അയല്‍വാസികള്‍ എന്നിവരുടെ മൊഴികള്‍ മനഃശാസ്ത്രജ്ഞന്റെ സാന്നിധ്യത്തില്‍ വീണ്ടും രേഖപ്പെടുത്തും. കൊലപാതകിയെന്ന് സംശയിക്കുന്നയാളെ നേരില്‍ കണ്ട അയല്‍വാസികള്‍ അവര്‍ക്ക് അറിയാവുന്ന മുഴുവന്‍ വിവരങ്ങളും ഭയം മൂലം പറയുന്നില്ലെന്ന് പൊലീസ് കരുതുന്നു. അന്വേഷണത്തില്‍ ഇതു വിലങ്ങുതടിയാകുന്നുണ്ട്. ജിഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മുഴുവന്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ അടുത്ത ബന്ധുക്കള്‍ക്കും കഴിയുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button