CricketNewsIndia

ഐ.പി.എല്‍ വാതുവെപ്പിനായി ഭാര്യയെ പണയം വെച്ചു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ സ്വദേശിയായ രവീന്ദര്‍ സിങ്ങാണ് കയ്യിലെ പണം മുഴുവന്‍ തീര്‍ന്നതിനെത്തുടര്‍ന്ന് ഭാര്യയെ പണയംവച്ചത്. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഷെയര്‍ മാര്‍ക്കറ്റിലെ മുഴുവന്‍ പണവും രവീന്ദര്‍ പന്തയംവച്ച് തീര്‍ത്തു. തുടര്‍ന്നാണ് ഇയാള്‍ ഭാര്യയെ പണയംവച്ചത്. പന്തയത്തില്‍ ഇയാള്‍ തോല്‍ക്കുകയും ചെയ്തു. പന്തയത്തില്‍ ജയിച്ചവര്‍ ഭാര്യയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ് സംഭവം പുറത്തായത്. തുടര്‍ന്ന് സാമൂഹികപ്രവര്‍ത്തകരുടെ സഹായത്തോടെ യുവതി പൊലീസില്‍ പരാതി നല്‍കി.

അഞ്ചുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. തന്റെ ആഭരണങ്ങളെല്ലാം ഭര്‍ത്താവ് ഷെയര്‍ മാര്‍ക്കറ്റിനായി വിറ്റുതുലച്ചെന്നും ഐ.പി.എല്‍ വാതുവയ്പിനായി സ്വന്തം വീട് വില്‍ക്കാനും ഭര്‍ത്താവ് പദ്ധതിയിട്ടിരുന്നതായി യുവതി പൊലീസിനോട് വ്യക്തമാക്കി. രവീന്ദര്‍ സിങ് ഇപ്പോള്‍ ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button