Kerala

മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതിയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു. ചങ്ങനാശേരി സ്വദേശിനി ജ്യോതിയും കുട്ടികളുമാണ് മരിച്ചത്. ചികിത്സാപിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.

16 വര്‍ഷത്തിന് ശേഷമാണ് ജ്യോതിക്ക് കുട്ടികളുണ്ടാകുന്നത്. മൂന്നു കുട്ടികളായിരുന്നു ഗര്‍ഭാവസ്ഥയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടി ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ചു തന്നെ മരിച്ചു. മറ്റൊരു കുട്ടി ശസ്ത്രക്രിയ ചെയ്തു പുറത്തെടുത്തപ്പോഴേക്കും മരിക്കുകയായിരുന്നു. ഒരു കുട്ടിയെ ജീവനോടെ ലഭിച്ചു. ഈ മാസം ഏഴിനാണ് ജ്യോതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജ്യോതിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ 10 ദിവസമായി ഐസിയുവിലായിരുന്നു ജ്യോതി.

എന്നാല്‍ സംഭവത്തില്‍ പരാതി ലഭിച്ചെന്നും അന്വേഷണം നടത്തുമെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. ചകിത്സാപിഴവല്ല മരണകാരണമെന്നാണ് പ്രാഥമിക വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button