KeralaNews

മുഖ്യമന്ത്രി അസത്യപ്രചാരണം നടത്തുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ മൃതദേഹം അന്നുതന്നെ സംസ്കരിച്ചത് വീട്ടുകാരുടെ നിർബന്ധം മൂലമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പെൺകുട്ടിയുടെ വീട്ടുകാർ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. കാര്യം മനസിലാക്കാൻ ശ്രമിക്കാതെ വീട്ടുകാര്‍ അറിയാതെ പോലീസുകാര്‍ തിടുക്കത്തില്‍ മൃതദേഹം ദഹിപ്പിച്ചെന്നാണ് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് ധാരാളം അവ്യക്തതകളാണ് ഇപ്പോഴും നില നില്‍ക്കുന്നത്. ആദ്യത്തെ അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകള്‍ അല്ലാതെ പുതിയ എന്ത് തെളിവുകളാണ് ഇടത് സര്‍ക്കാര്‍ നിയോഗിച്ച സംഘം കണ്ടെത്തിയതെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button