KeralaNews

ഇസ്ലാമിക് സ്റ്റേറ്റില്‍ തങ്ങള്‍ സന്തുഷ്ടരെന്ന്‍ നാടുവിട്ട മലയാളികളുടെ സന്ദേശം

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേരാന്‍ നാടുവിട്ടു പോയി എന്ന്‍ കരുതുന്ന മലയാളികളില്‍ ചിലര്‍ തങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് സന്ദേശമയച്ചതായി റിപ്പോര്‍ട്ടുകള്‍. കാസര്‍ഗോഡ്‌ ജില്ലയില്‍ നിന്ന്‍ കാണാതായവരാണ് ശബ്ദസന്ദേശം മുഖേന തങ്ങളുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടത്.

പടന്നയില്‍ നിന്ന്‍ കാണാതായ അഷ്ഫാക്ക് വെള്ളിയാഴ്ച ടെലിഗ്രാം മെസഞ്ചര്‍ വഴി തന്‍റെ വീട്ടുകാര്‍ക്ക് ശബ്ദസന്ദേശമയച്ചു. താന്‍ സുഖമായി ഇരിക്കുന്നുവെന്ന് പറഞ്ഞ അഷ്ഫാക്ക് തന്‍റെ അമ്മയുടെ സുഖവിവരങ്ങളും അന്വേഷിച്ചു. സ്വയംനശിച്ചു പോകുന്ന രീതിയിലുള്ള സന്ദേശമായിരുന്നതിനാല്‍, ലഭിച്ച് അല്‍പ്പസമയത്തിനകം അഷ്ഫാക്കിന്‍റെ സന്ദേശം അപ്രത്യക്ഷമായി. സഹോദരിയുടെ മൊബൈലില്‍ വന്ന സന്ദേശത്തിന് അതുകൊണ്ടു തന്നെ മറുപടി അയക്കാനും വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല.

അതേസമയം, കാണാതായ മറ്റ് യുവാക്കളുടെ വീടുകളിലേക്കും ഇത്തരത്തില്‍ ശബ്ദസന്ദേശങ്ങള്‍ വന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ എവിടെയാണെന്നതിനെപ്പറ്റി ഇപ്പോഴും കൃത്യമായ വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേര്‍ന്നതായാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് പറഞ്ഞുകൊണ്ടും ചില യുവാക്കള്‍ തങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് സന്ദേശമയച്ചതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ സൂചിപ്പിക്കുന്നത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെക്കുറിച്ചാണോ അതോ യെമനിലെ ദെമ്മാജ് സലാഫി പോലത്തെ എല്ലാം പരിത്യജിച്ചുകൊണ്ടുള്ള ഇസ്ലാമിക ജിവിതം സാധ്യമാകുന്ന പ്രദേശത്തെപ്പറ്റിയാണോ എന്നത് ഇതുവരെ തീര്‍ച്ചയാക്കാനായിട്ടില്ല.

കുടുംബാഗങ്ങളോട് “നിങ്ങള്‍ എന്തിനാണ് ഇപ്പോഴും ആ നരകത്തില്‍ ജീവിക്കുന്നത്” എന്ന്‍ ചോദിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ഈ യുവാക്കളില്‍ ചിലര്‍ അയച്ചതായും സൂചനകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button