NewsIndia

അമ്മയുടെ പേരിൽ ശപഥം ചെയ്ത് പനീർസെൽവം

ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രി കസേര നഷ്ടമായെങ്കിലും തോറ്റു പിന്മാറാന്‍ ഒ പനീർസെൽവം തയ്യാറല്ല. ശശികലാ പക്ഷം നേതാവ് എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തന്റെ പോരാട്ടങ്ങള്‍ തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ സർക്കാർ രൂപീകരിച്ചിരിക്കുന്നത് അമ്മയുടെ മരണത്തിന് ഉത്തരവാദിയായവരാണെന്നും ഒപിഎസ് പറഞ്ഞു. ഗവർണർ ഇവരെ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ക്ഷണിച്ചത് പാര്‍ട്ടി അണികളെയും ജനങ്ങളെയും ചൊടിപ്പിച്ചിരിക്കുകയാണ്. എംഎല്‍എമാരെ ഭീഷണിപ്പെടുത്തി തന്നെയാണ് റിസോര്‍ട്ടില്‍ താമസിപ്പിച്ചതെന്നും ഒപിഎസ് ആവര്‍ത്തിച്ചു. സത്യം വിജയിക്കുന്നതു വരെ പോരാട്ടം തുടരും.

പൂര്‍ണ്ണ പിന്തുണ നല്‍കിയ പാര്‍ട്ടി അംഗങ്ങളോട് ഒപിഎസ് നന്ദി പറഞ്ഞു. എംജിആറന് ശേഷം പാര്‍ട്ടിയെ വളര്‍ത്തിയത് അമ്മയാണ്. ഏതെങ്കിലും ഒരു കുടുംബത്തിന് പാര്‍ട്ടിയെ വിട്ടു നല്‍കില്ല. പാര്‍ട്ടിയെ തിരിച്ചു പിടിക്കുക തന്നെ ചെയ്യും. യഥാര്‍ത്ഥ പാര്‍ട്ടി വിശ്വാസികളും ജനങ്ങളുമാണ് തന്റെ കരുത്ത്. സമാധാനപരവും ശക്തവുമായ മാര്‍ഗ്ഗത്തിലൂടെ ഇത് സാധ്യമാക്കുമെന്ന് ജയലളിതയുടെ പേരില്‍ ഒപിഎസ് ശപഥം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button