KeralaNews

പിണറായിയുടെ രാഷ്ട്രീയ ജീവിതം കൊലപാതകങ്ങളിലൂടെ ചോര കുടിച്ച് കൊഴുത്ത് വളര്‍ന്നത്: രേണു സുരേഷ്

മാവേലിക്കര: കേരളത്തിന്റെ മുഖ്യമന്ത്രി കേവലം സഖാവായി അധപതിക്കുകയാണെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്. പിണറായിയില്‍ പൊട്ടി മുളച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംരക്ഷിക്കേണ്ട ബാദ്ധ്യതയാണ് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്.
 
കൊലപാതകങ്ങളിലൂടെ ചോര കുടിച്ച് കൊഴുത്ത് വളര്‍ന്നതാണ് പിണറായിയുടെ രാഷ്ട്രീയ ജീവിതം. രമിത്ത് വധക്കേസിലെ പ്രതികള്‍ ഒരുമിച്ച് കൂടിയതും ഒളിവില്‍ കഴിഞ്ഞതും പിണറായിയുടെ എംഎല്‍എ ഓഫീസിലായിരുന്നുവെന്നും രേണു സുരേഷ് പറഞ്ഞു.
 
മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള ചിതാഭസ്മ നിമഞ്ജന യാത്രക്ക് മാവേലിക്കരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കമ്മ്യൂണിസം കൊണ്ട് ഗുണം കിട്ടിയ ഏതെങ്കിലും രാജ്യമോ പ്രദേശമോ ലോകത്തില്ല. അവിടെയൊക്കെ ജനങ്ങള്‍ സഹികെട്ട് കമ്മ്യൂണിസ്റ്റ് ഭരണക്കാരെ ചവിട്ടി പുറത്താക്കിയെന്നും രേണു സുരേഷ് കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button