KeralaNews

വയനാട്ടിൽ പീഡനത്തിനിരയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവം: കെസിവൈഎം മാനന്തവാടി രൂപതാ കോര്‍ഡിനേറ്റര്‍ സിജോ ജോർജ് അറസ്റ്റിൽ

കൽപ്പറ്റ: വയനാട്ടില്‍ പീഡനത്തിനിരയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തിൽ കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് മാനന്തവാടി രൂപതാ കോര്‍ഡിനേറ്റര്‍ സിജോ ജോര്‍ജ്ജ് എന്ന 23കാരൻ പോലീസ് കസ്റ്റഡിയിൽ. പത്താം ക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ പെണ്‍കുട്ടിയെ സംഘടനയുടെ പേരിൽ അഭിനന്ദിക്കുകയും പിന്നീട് അത് പ്രേമത്തിലേക്ക് വഴിമാറി . തുടര്‍ന്ന് പ്രേമം മുതലെടുത്ത് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും തുടര്‍ന്ന് പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ രഹസ്യമായ ഉപേക്ഷിക്കുകയും ചെയ്ത ഫാ. റോബിന്‍ വടക്കുംചേരി അംഗമായ മാനന്തവാടി രൂപതയുടെ യുവജന സംഘടനയായ കെസിവൈഎമ്മിന്റെ കോര്‍ഡിനേറ്ററാണ് സിജോ. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ഇയാള്‍ കോര്‍ഡിനേറ്റര്‍ പദവി രാജിവെച്ചിരുന്നു . റോബിന്‍ ചെയ്തതുപോലെ, പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമായി നടത്തുകയും കുഞ്ഞിനെ അനാഥാലയത്തില്‍ ഉപേക്ഷിക്കുകയുമാണ് സിജോയും ചെയ്തത്.

പ്രസവ വിവരം നാട്ടുകാരില്‍ നിന്നും മറച്ചുവയ്ക്കുന്നതിനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് പെൺകുട്ടി പ്രസവിച്ചു. പെണ്‍കുട്ടിക്ക് 18 വയസ്സാകുമ്പോള്‍ വിവാഹം കഴിക്കാമെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് നവജാത ശിശുവിനെ കോഴിക്കോടുള്ള കോണ്‍വെന്റില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.എന്നാൽ സിജോയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല. ഇതിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button