Latest NewsKeralaNews

പൊന്നാനിയില്‍ നിന്നു കാമുകിയുമായി വയനാട്ടിലേക്ക് മുങ്ങിയ യുവാവിന് ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ വച്ച് നിക്കാഹ്

പൊന്നാനി: പൊന്നാനിയില്‍ നിന്നു കാമുകിയുമായി വയനാട്ടിലേക്ക് മുങ്ങിയ യുവാവിന് ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ വെച്ച്‌ നിക്കാഹ്. പോലീസിനെ മര്‍ദ്ദിച്ചു കടന്നുകളഞ്ഞ യുവാവിനാണ് ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ വെച്ച്‌ പ്രണയസാഫല്യമായത്. പൊന്നാനി സ്റ്റേഷനിലായിരുന്നു സംഭവം.

പൊന്നാനി അതളൂര്‍ സ്വദേശിയായ യുവാവ് ഇപ്പോള്‍ റിമാന്‍ഡിലാണ്. വ്യാഴാഴ്ച രാവിലെയാണ് സ്വന്തം നാട്ടുകാരിയായ കാമുകിയുമൊത്ത് യുവാവ് ഒളിച്ചോടിയത്. വയനാട്ടിലെത്തിയ ഇരുവരും റുമെടുത്ത് ഒരു ദിവസം താമസിച്ചതിനു ശേഷം പിറ്റേന്ന് സുഹൃത്തുക്കളുമായി കറങ്ങാനിറങ്ങുകയായിരുന്നു. ഇവര്‍ക്കൊപ്പം മദ്യപിക്കുമ്പോള്‍ പോലീസിന്റെ പിടിയിലായ സംഘം പോലീസിനെ അക്രമിച്ച്‌ രക്ഷപ്പെടുകയായിരുന്നു. യുവാവിന്റെ സുഹൃത്തിനെ സംഭവസ്ഥലത്ത് നിന്ന് വൈത്തിരി പോലീസ് കസ്റ്റഡിയിലെടുത്തു.ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊന്നാനി പോലീസില്‍ പരാതി നല്‍കിയിരുന്നു.

പെണ്‍കുട്ടി വയനാട്ടിലുണ്ടെന്ന് പൊന്നാനി പോലീസ് സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ പൊന്നാനി പോലീസ് യുവാവിനെയും കാമുകിയെയും പിടികൂടി പൊന്നാനി കോടതിയില്‍ ഹാജരാക്കി. തുടർന്ന് യുവതിയുടെ ആവശ്യത്തെ തുടര്‍ന്ന് കോടതി യുവാവിനൊപ്പം പോകാന്‍ അനുമതി നല്‍കി.

അതേസമയം വൈത്തിരി പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യാന്‍ പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നിര്‍ദ്ദേശപ്രകാരം സി.ഐ ഓഫീസില്‍ യുവാവിന്റെ നിക്കാഹിനുള്ള സൗകര്യമൊരുക്കി. സ്റ്റേഷനില്‍ വച്ച്‌ മതപരമായ ചടങ്ങുകളോടെ നിക്കാഹ് നടന്നു. നിക്കാഹിന് ശേഷം യുവാവിനെ വൈത്തിരി പോലീസിനും യുവതിയെ ബന്ധുക്കള്‍ക്കും കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button