Latest NewsIndia

മീരാകുമാര്‍ തകര്‍ത്തത് 50 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞൈടുപ്പില്‍ പരാജയം നേരിട്ടെങ്കിലും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ മീരാകുമാര്‍ തകര്‍ത്തത് 50 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ്. രാംനാഥ് കോവിന്ദിനോടാണ് മീരാകുമാര്‍ പരാജയപ്പെട്ടത്.

തോറ്റ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച ഏറ്റവും വലിയ വോട്ടിന്റെ റെക്കോര്‍ഡാണ് മീരാകുമാര്‍ തകര്‍ത്തത്. തിരഞ്ഞെടുപ്പില്‍ ആകെയുള്ള 10.69 ലക്ഷം മൂല്യമുള്ള വോട്ടില്‍ 3.67 ലക്ഷമാണ് മീരകുമാര്‍ നേടിയത്. 1967ല്‍ മത്സരിച്ച മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ കോക സുബ്ബ റാവുവിന്റെ റെക്കോര്‍ഡാണ് മീരാകുമാര്‍ തകര്‍ത്തത്.

ജൂഡീഷ്യറിയില്‍ നിന്ന് രാജിവെച്ച് മത്സരിച്ച റാവു ഡോ.സക്കീര്‍ ഹുസൈനോടാണ് പരാജയപ്പെട്ടത്. അതേസമയം റാവുവിന്റെ രണ്ടാമത്തെ റെക്കോര്‍ഡിന് തടസ്സമൊന്നും വന്നിട്ടില്ല. ആകെയുള്ള 43 ശതമാനം വോട്ട് നേടിയ റെക്കോര്‍ഡാണ് നിലനില്‍ക്കുന്നത്. മീരാകുമാറിന് 34.35 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. 65.65 ശതമാനം വോട്ട് നേടിയാണ് രാം നാഥ് കോവിന്ദ് വിജയം സ്വന്തമാക്കിയത്.

 

shortlink

Related Articles

Post Your Comments


Back to top button