Latest NewsNewsIndia

72 കഷ്ണങ്ങളാക്കി ഭാര്യയെ ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: ഭര്‍ത്താവിന്റെ ശിക്ഷ വിധിച്ചു

ഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തുകയും തുടര്‍ന്ന് 72 കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച സംഭവത്തില്‍ യുവാവിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡല്‍ഹി സ്വദേശി രാജേഷിനെയാണ് കേസില്‍ ശിക്ഷിച്ചത്‌. ഡെറാഡൂണ്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. സ്വന്തം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തുകയും 72 കഷ്ണങ്ങളാക്കി മൃതദേഹം ഒളിവില്‍ വെയ്ക്കുകയും ചെയ്തതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.

ഈ സംഭവം അരങ്ങേറിയത് 2010 ഒക്ടോബര്‍ 17നാണ്. ചെറിയ രീതിയില്‍ തുടങ്ങിയ കുടുംബ വഴക്കാണ് പിന്നീട് ഇത്തരത്തില്‍ അവസാനിച്ചത്. വഴക്കിനെ തുടര്‍ന്ന് അനുപമയുടെ തല ചുമരിലിടിയ്ക്കുകയും ബോധഹിതയായി വീഴുകയുമായിരുന്നു. സംശയം തോന്നിയ അനുപമയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇരട്ടകുട്ടികളുടെ അമ്മയായിരുന്നു അനുപമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button