Latest NewsIndiaNews

വിവാഹത്തിന് വ്യത്യസ്ത പ്രായപരിധിയുടെ ആവശ്യമില്ല

 

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി നിശ്ചയിക്കുന്നതെന്തിനാണെന്ന് സുപ്രീം കോടതി.

വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹത്തിന് വ്യത്യസ്ത പ്രായപരിധി നിര്‍ണയിക്കുന്നതിനു പിന്നിലെ യുക്തി എന്താണെന്ന് ജസ്റ്റിസുമാരായ എം.ബി. ലുക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചു.

പെണ്‍കുട്ടിയുടെ വിവാഹത്തിന് 15 മുതല്‍ 18 വയസ്സുവരെ വ്യത്യസ്തമായ ശൈശവ വിവാഹ നിരോധന നിയമങ്ങളാണുള്ളത്. ഹിന്ദു വിവാഹ നിയമത്തില്‍ ഇത് വ്യത്യസ്തമാണ്.

ഒരു പ്രത്യേകനിയമം അനുശാസിക്കുന്നതുകൊണ്ട് രാജ്യത്ത് ശൈശവ വിവാഹം വ്യാപകമാകുന്നതില്‍ ആശങ്കയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. 15-നും 18-നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ശാരീരികബന്ധം പുലര്‍ത്താന്‍ ഭര്‍ത്താവിനെ അനുവദിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. വാദം ബുധനാഴ്ചയും തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button