KeralaLatest NewsNews

പരിപാടിക്കിടെ നടന്ന അധിക്ഷേപത്തിൽ ഗായികയുടെ പ്രതികരണം

കൊച്ചി: പരിപാടിക്കിടെ ഗായിക്കു നേരെ അധിക്ഷേപം.
ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം അരേങ്ങറിയത്. ഗായിക സിതാര കൃഷ്ണകുമാറിനാണ് ദുരുനുഭവം ഉണ്ടായത്. തൃശൂരിൽ ഡിടിപിസി സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം.

ഓണാഘോഷ പരിപാടി കാണാനെത്തിയ വ്യക്തിയാണ് പ്രശ്നം ഉണ്ടായത്. സദസിന്‍റെ മുൻനിരയിൽ ഇടംപിടിച്ച ഇയാൾ സിതാരയെ അസഭ്യം പറഞ്ഞു. ജനപ്രതിനിധികളും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും ഓണാഘോഷത്തിൽ പങ്കെടുത്തിരുന്നു. അവരുടെ സാന്നിധ്യത്തിലാണ് അസഭ്യവർഷം നടന്നത്. വേദിയിലെത്തി സിതാര സംഭവത്തിനു എതിരെ പ്രതിഷേധിച്ചു. പിന്നീട് വിവരം ഗായിക തന്നെ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.

സിതാരയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം…

ഇന്നിതാ തൃശ്ശൂർ ഡിടിപിസി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി തീരവെ അനുഭവപ്പെട്ട ഒരുകാര്യം പങ്കുവയ്ക്കട്ടെ. ഞാനും എന്‍റെ കൂട്ടുകാരും അവിടെ പാടി. പൂർണമായും ആഘോഷമാക്കിയ തൃശ്ശൂരെ നല്ല മുത്തുപോലത്തെ ആളുകൾ, കരുതലോടെ പെരുമാറിയ സംഘാടകർ, എല്ലാവർക്കും ഒരു കുന്ന് സ്നേഹം മാത്രം !

പക്ഷെ പാടിക്കൊണ്ടിരിക്കെ, അവസാനത്തൊടടുക്കുംതോറും ഒരു മനുഷ്യൻ മുൻ വരികളിൽ ഒന്നിൽ ഇരുന്ന് മുഖത്തുനോക്കി അസഭ്യം പറയുകയാണ്. പതിവുപോലെ കേട്ടില്ലെന്ന് നടിച്ചു. ഞങ്ങൾ സ്ത്രീകളെ കുട്ടിക്കാലം മുതൽ ശീലിപ്പിക്കുന്നതാണത്. പിന്നീടെപ്പോഴോ പതിവില്ലാത്ത ഒരു അത്മാഭിമാന ബോധം. എനിക്കപ്പോൾ തോന്നിയ വേദന സദസ്സിനോട് പങ്കു വയ്ക്കണം എന്നു തോന്നി,പറയുകയും ചെയ്തു !

ജനപ്രതിനിധികൾ, ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരൊക്കെ ഇരിക്കെയാണ് സധൈര്യം ഒരാൾ ഇങ്ങനെ പെരുമാറുന്നത് ! ആ മനുഷ്യൻ കേവലം ഒരാളല്ല, സ്ത്രീകളോടു രണ്ട് ’എടീ പോടീ’ വിളിക്കുന്നതിൽ തെറ്റില്ല എന്നുകരുതുന്ന ഒരുകൂട്ടം ആളുകളുടെ പ്രതിനിധിയാണ്.

ഞാൻ പറഞ്ഞ വാക്കുകളിൽ അസ്വസ്ഥത തോന്നിയ ചില ചെറുപ്പക്കാർ അടുത്തുവന്നു… ചേച്ചി ഞങ്ങടെ നാട്ടുകാരെ കുറച്ചുകാണിച്ചത് ശരിയായില്ല എന്നാണ് അവരുടെ പക്ഷം കുട്ട്യോളെ -ഈ നാടെന്നല്ല ലോകം മുഴുവൻ ഉള്ള സകല നാടുകളോടും നാട്ടാരോടും സ്നേഹം മാത്രം ! ആ മനുഷ്യന്‍റെ ധാർഷ്ട്യത്തൊട് മാത്രമാണ് എന്‍റെ കലഹം. ഇത്തരം ആളുകൾ നിങ്ങളുടെ പരിസരത്തും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതു നിങ്ങളുടെ കൂടെ ഉത്തരവാദിത്തം അല്ലെ !

ഒടുവിൽ ആളുകൾ ഉപദേശവും തരുന്നു- സ്റ്റേജിൽ നിൽക്കുമ്പോൾ ഇതൊന്നും ശ്രദ്ധിക്കരുത്. അതൊരു കള്ളുകുടിയനല്ലേ, പോട്ടെ.. സഹജീവികളോട് വ്യത്തികേടു പ്രവർത്തിക്കാനുള്ള ലൈസൻസല്ല മദ്യപാനം. പിന്നെ പൊതുവെ ഉപദേശിക്കുന്നവരോട് ഒന്നു പറഞ്ഞോട്ടെ , സംഗീതത്തിലെ എല്ലാം അഭിപ്രായ വ്യത്യാസങ്ങളും അറിയിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പ്രേക്ഷകനുമുണ്ട്. വിഷയം ഏതുമാവട്ടെ പരസ്പരം കൈമാറുന്ന ഭാഷ അതു മാന്യമാവണ്ടെ. ചിലപ്പോഴൊക്കെ ഞങ്ങൾക്കു സങ്കടവും ദേഷ്യവും വരുമെന്നുതോന്നുന്നു !

shortlink

Related Articles

Post Your Comments


Back to top button