Latest NewsNewsIndia

പ്രധാനമന്ത്രിക്ക് വധഭീഷണി നല്‍കിയ ഭീകരന്റെ അനന്തരവനെ കശ്മീരില്‍ വധിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപിനെയും വധിക്കാൻ ആഹ്വാനം ചെയ്ത് ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസർ. പാകിസ്ഥാനിലെ ഒരു മസ്ജിദിൽ നടന്ന ഒന്നര മണിക്കൂർ പ്രസംഗത്തിലാണ് ജെയ്ഷെ തലവന്റെ ആഹ്വാനം. മോദിയും ട്രംപും മുസ്ളീം വിരുദ്ധരാണെന്നും അതുകൊണ്ട് ഇവരെ വധിക്കണം എന്നുമായിരുന്നു ഇയാളുടെ പ്രസംഗം. പ്രസംഗത്തിന്റെ സി ഡി വെളിയിൽ വന്നിട്ടുണ്ട്.

എന്നാല്‍ ഇയാളുടെ അനന്തരവനെ ഇന്ന് സുരക്ഷാ സേന നടത്തിയ എന്‍കൌണ്ടറില്‍ വധിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തല്‍ഹ റാഷിദ്, അസ്ഹറിന്റെ അനന്തരവനാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കൊല്ലപ്പെട്ടത് തൽഹ റാഷിദ്, മഹ്മൂദ് ഭായ്, വാസിം അഹ്മ്മദ് എന്നിവരാണെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജയ്ഷെ മുഹമ്മദിന്റെ പത്രക്കുറിപ്പിനെ ഉദ്ധരിച്ച്  ഇതിലൊരു മാധ്യമമാണ്  കൊല്ലപ്പെട്ട തൽഹ റാഷിദ്, അസ്ഹറിന്റെ അനന്തരവനാണെന്നു റിപ്പോർട്ട് ചെയ്തത്.

പ്രസംഗത്തിലുടനീളം ഇന്ത്യക്കെതിരെ കടുത്ത വർഗീയ പരാമർശങ്ങളാണ് ഉള്ളത്. ഇതുകൂടാതെ ഒക്ടോബര് മൂന്നിന് നടന്ന ബി എസ് എഫ് ക്യാമ്പ് ആക്രമണം നടത്തിയത് തങ്ങൾ ആണെന്നും ഇയാൾ അവകാശപ്പെടുന്നു. ജെയ്ഷെ മുഹമ്മദിന്റെ അഫ്സൽ ഗുരു സ്‌ക്വാഡ് ആണ് അന്ന് ആക്രമണം നടത്തിയത്.ഇവരെ 10 മണിക്കൂർ നീണ്ട ആക്രമണത്തിൽ സുരക്ഷാ സേന വധിച്ചിരുന്നു.

പ്രതീകാത്മക ചിത്രം:

shortlink

Related Articles

Post Your Comments

Related Articles


Back to top button