Latest NewsNewsInternational

പോണ്‍ താരം ബലാത്സംഗം ചെയ്തെന്ന പരാതിയുമായി ഒരു ഡസനോളം സ്ത്രീകള്‍

പോണ്‍ ഇതിഹാസം എന്നറിയപ്പെടുന്ന പ്രശസ്ത അശ്ലീല ചിത്ര നായകന്‍ റോണ്‍ ജെറമി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി ഒരു ഡസനോളം സ്ത്രീകള്‍ രംഗത്ത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെയാണ് ജെറമി ഇത്രയും ലൈംഗികാതിക്രമങ്ങള്‍ നടത്തിയത്.

64 കാരനായ ജെറമി, 1997 ഡിസംബറില്‍ രണ്ട് തവണ തന്നെ ബലാത്സംഗം ചെയ്തതായി ജന്നിഫര്‍ സ്റ്റീലി എന്ന നടി വെളിപ്പെടുത്തി. ഇയാളുടെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് നടന്ന ഫോട്ടോഷൂട്ടിനിടെയാണ് സംഭവം.

അന്ന് ഹൗസ് ഡാന്‍സറായി ജോലി ചെയ്യുകയായിരുന്ന 25 കാരിയായിരുന്ന സ്റ്റീലി, ബെവര്‍ട്ടണിലെ സ്റ്റാര്‍ കാബറെയില്‍ വച്ചാണ് പോണ്‍ താരത്തെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പോണ്‍ വ്യവസായ രംഗത്ത് ഇറങ്ങാന്‍ സ്റ്റീലി ജെറമിയോട് സഹായം അഭ്യര്‍ഥിച്ചു. അപ്പോള്‍ നിര്‍മ്മാതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ലോസ് ആഞ്ചലസിലെ തന്റെ വീട്ടിലേക്ക് വരാന്‍ ജെറമി നടിയെ ക്ഷണിക്കുകയും ചെയ്തു. വീട്ടിലെത്തിയ സ്റ്റീലിയെ ഫോട്ടോഷൂട്ടിന് ശേഷം ജെറമി ബാത്ത്റൂമില്‍ പൂട്ടിയിട്ട ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

അന്ന് രാത്രി വീണ്ടും ഇയാള്‍ തന്നെ ബലാത്സംഗം ചെയ്തതായി നടി അവകാശപ്പെടുന്നു.

2014 ലെ ഒരു എക്സ്പോയില്‍ വച്ച് ജെറമി തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി ഡാനിക ഡെയ്ന്‍ എന്നൊരു യുവതിയും രംഗത്തെത്തി.

2009 ഒരു എക്സ്പോയില്‍ വച്ച് ജെറമി തന്റെ അനുവാദമില്ലാതെ ബലമായി വായില്‍ ചുംബിച്ചെന്ന് ഒരു പത്രപ്രവര്‍ത്തക ആരോപിച്ചു.

2013 ല്‍ ഒരു കണ്‍വണ്‍ഷനിടെ തന്റെ ആണ്‍സുഹൃത്തുമായി ഫോട്ടോ എടുക്കുന്ന വേളയില്‍ ജെറമി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പോണ്‍ താരം ജെയ് ടെയ്‌ലര്‍ അവകാശപ്പെട്ടു.

ജെറമിയ്ക്കെതിരെ ആരോപണവുമായി പ്രശസ്ത പോണ്‍ നടി ജൂലിയ ആനും രംഗത്തുണ്ട്. 2011 ല്‍ ജമൈക്കയിലെ ഒരു നഗ്ന റിസോര്‍ട്ടില്‍ വച്ച് തന്നെ കെട്ടിപ്പിടിച്ച ജെറമി, തന്റെ കാല് മസാജ് ചെയ്തു താരം ശ്രമിച്ചുവെന്ന് ജൂലിയ ആന്‍ പറയുന്നു.

ജൂലിയ ആന്‍

ഇത്തരത്തില്‍ നിരവധി സ്ത്രീകളാണ് “റോളിംഗ് സ്റ്റോണ്‍” എന്ന മാസികയോട് ജെറമിയുടെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ പീഡനത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

അതേസമയം, ആരോപണങ്ങള്‍ റോണ്‍ ജെറമി നിഷേധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button