Latest NewsIndiaNews

മോഷണക്കേസില്‍ അറസ്റ്റിലായ മുന്‍ ടെക്കിയെ ചോദ്യം ചെയ്തപ്പോൾ പുറത്തു വന്നത് 50ഓളം സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കഥ

ചെന്നൈ: മോഷണക്കേസില്‍ അറസ്റ്റിലായ മുൻ ടെക്കി 50 നടുത്തു സ്ത്രീകളെ മാനഭംഗം ചെയ്തതായി വെളിപ്പെടുത്തൽ. ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ നേരത്തേ ജോലി ചെയ്തിരുന്ന 28 കാരനാണു പീഡന പരമ്പര നടത്തിയത്. കൃഷ്ണഗിരി ജില്ലയിലെ മാത്തൂരിലുള്ള മദന്‍ അറിവാള്‍ഗനെയാണ് പോലീസ് മോഷണക്കേസില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ നടത്തിയ ബലാല്‍സംഗങ്ങളുടെ ഞെട്ടിക്കുന്ന കണക്ക് മോഷണക്കേസിൽ ചോദ്യം ചെയ്യുമ്പോഴായിരുന്നു പുറത്തു വന്നത്.

ചെന്നൈയിലെ 50ഓളം സ്ത്രീകളെ താന്‍ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതി പോലീസിനോടു സമ്മതിച്ചു. പോലീസ് മദന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ബലാല്‍സംഗ വീരന്റെ തനിനിറം പുറത്തായത്.തനിച്ചു താമസിക്കുന്ന സ്ത്രീകളെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നതായി പോലീസ് അറിയിച്ചു. ഈ ദൃശ്യങ്ങള്‍ കാണിച്ചു ബ്ലാക്മെയില്‍ ചെയ്ത് ഇയാള്‍ വീണ്ടും അവരെ പീഡനത്തിന് വിധേയരാക്കുമായിരുന്നു.

സംഭവത്തിൽ ഒരു സ്ത്രീ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. ഇയാളുടെ അറസ്റ്റിനു ശേഷമാണ് ഇത്. തന്നെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി 8,500 രൂപ തട്ടിയെടുത്തുവെന്ന് ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ നല്‍കിയ പരാതിയാണ് മദന്റെ അറസ്റ്റിലേക്ക് നയിച്ചത്. സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് പ്രതിയെക്കുറിച്ച്‌ സൂചന ലഭിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button