Latest NewsNewsIndia

ബൈക്ക് വാങ്ങാന്‍ പണമുണ്ടാക്കാന്‍ കാമുകിയെ വില്‍ക്കാന്‍ തീരുമാനിച്ചു; വേശ്യാലയമെന്ന് കരുതി വിളിച്ചത് എസ് ഐയെ; പിന്നീട് സംഭവിച്ചത്

ന്യൂഡല്‍ഹി: പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി വില്‍ക്കാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വില്‍ക്കാനായി വേശ്യാലയം എന്ന് കരുതി നമ്പര്‍ തെറ്റി പൊലീസിനെ വിളിച്ച രണ്ട് യുവാക്കള്‍ കുടുങ്ങി. ബീഹാര്‍ സ്വദേശികളായ അമര്‍ (24), രഞ്ജിത് ഷാ (27) എന്നിവരാണ് പിടിയിലായത്.

സുന്ദരിയായ ഒരു പെണ്‍കുട്ടി കൈവശമുണ്ടെന്ന് പറഞ്ഞ് സെന്‍ട്രല്‍ ഡല്‍ഹിയിലെ കമല മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ സുനില്‍ കുമാറിന്റെ ഫോണില്‍ നിരന്തരം കോള്‍ വന്നുകൊണ്ടിരുന്നു. നമ്പര്‍ മാറി വിളിക്കുകയാണെന്ന് മനസിലാക്കിയതോടെ വേശ്യാലയം നടത്തിപ്പുകാരെന്ന വ്യാജേന ഇവരുമായി പണം സംബന്ധിച്ച്‌ കരാര്‍ ഉറപ്പിച്ചു. വരുന്ന ബുധനാഴ്ച ഗുഡ്ഗാവിലെ ഇഫ്കോ ചൗക്കില്‍ വച്ച്‌ കുട്ടിയെ കൈമാറാമെന്നായിരുന്നു വ്യവസ്ഥ.

യുവാക്കള്‍ അറിയിച്ചതുപ്രകാരം പൊലീസ് സംഘം വേഷം മാറി റെയില്‍വേ സ്റ്റേഷനില്‍ എത്തി. രണ്ട് ലക്ഷം രൂപയ്ക്ക് കുട്ടിയെ കൈമാറാമെന്ന് അമര്‍ പൊലീസുകാരോട് പറഞ്ഞു. പൊലീസ് ഗുഡ്ഗാവില്‍എത്തിയെങ്കിലും അവസാന നിമിഷം യുവാക്കള്‍ പദ്ധതി മാറ്റി. ഇത് നേരത്തെ തന്നെ തിരിച്ചറിഞ്ഞ പൊലീസ്, കെണി ഒരുക്കിയിരുന്നു. ചെറിയ സംഘട്ടനത്തിലൂടെ ഇരുവരെയും കീഴടക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button