Latest NewsIndia

ഒളിച്ചോടിയ മകളോട് അച്ഛൻ ചെയ്ത ക്രൂരത

ബെംഗളൂരു: ഒളിച്ചോടിയ മകളെ അച്ഛൻ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ച്മൂടി. ഒക്ടോബര്‍ 22ന് വിനായകപ്പനഹള്ളിയിലാണ് അതിദാരുണമായ സംഭവം നടന്നത്. പെൺകുട്ടിയുടെ അച്ഛൻ ചിക്ക നരസിംഹയ്യയെ പോലീസ് പിടികൂടി. ഇയാളുടെ ആദ്യ ഭാര്യയിൽ ജനിച്ച മകളും മണ്ടിഗേരി സര്‍ക്കാര്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയും മൂന്നു മാസങ്ങള്‍ക്കു മുൻപ് പ്രദേശത്തെ അന്യജാതിയില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. പിന്നീട് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ പോലീസ് കണ്ടുപിടിക്കുകയും പെൺകുട്ടിയെ തിരിച്ച് വീട്ടിലെത്തിക്കുകയും ചെയ്തു.

നരസിംഹയ്യ എല്ലാദിവസവും ഒളിച്ചോടിയതിന്റെ പേരില്‍ പെണ്‍കുട്ടിയെ വഴക്കുപറഞ്ഞിരുന്നു. യുവാവിനൊപ്പം പോകണമെന്ന് വാശിപിടിച്ച പെണ്‍കുട്ടിയെ തടിക്കഷ്ണമുപയോഗിച്ച്‌ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം സമീപത്തെ വിജനമായ പ്രദേശത്ത് മൃതദേഹം കുഴിച്ചിടുകയായിരുന്നു.

പെണ്‍കുട്ടി സ്കൂളില്‍ വരാഞ്ഞതിനെത്തുടര്‍ന്ന് സംശയം തോന്നിയ സഹപാഠികള്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.  പോലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും നരസിംഹയ്യയെ പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button