Latest NewsNewsInternational

ആരായിരുന്നു ആഗസ്റ്റ്‌ അമെസ്? 270 ഓളം അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുകയും കഴിഞ്ഞ ദിവസം ജീവനൊടുക്കുകയും ചെയ്ത 23 കാരിയായ പോണ്‍ താരത്തെക്കുറിച്ച്

കാലിഫോര്‍ണിയ•പ്രശസ്ത പോണ്‍ താരം ആഗസ്റ്റ്‌ അമെസിന്റെ മരണത്തിന്റെ ഞെട്ടലിലാണ് അമേരിക്കയിലെ പോണ്‍ വ്യവസായ രംഗം. കഴിഞ്ഞദിവസമാണ് അമെസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു ട്വീറ്റിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന അമെസ്, അതില്‍ മനംനൊന്ത് ജീവനോടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ആരായിരുന്നു ആഗസ്റ്റ്‌ അമെസ്?

ആഗസ്റ്റ്‌ അമെസിന്റെ യഥാര്‍ത്ഥ പേര്, മെഴ്സിഡസ് ഗ്രബോസ്കി എന്നാണ്. 1994 ആഗസ്റ്റ്‌ 23 ന് കാനഡയിലെ നോവ സ്കോട്ടിയയിലെ ഒരു സൈനിക കുടുംബത്തില്‍ ജനിച്ച അമെസ് 2014 ലാണ് പോണ്‍ വ്യവസായ രംഗത്തേക്ക് കടക്കുന്നത്.

ചുരുങ്ങിയ കാലയളവിനുള്ളില്‍ 270 ഓളം അശ്ലീല വീഡിയോകളില്‍ അഭിനയിച്ച അമെസിന് 2016 ല്‍ വിക്സന്‍ ഏഞ്ചല്‍ എ.വി.എന്‍ അവാര്‍ഡും 2015 ല്‍ മനോഹരിയായ നവാഗതയ്ക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.

അശ്ലീല ചിത്ര സംവിധായകാനായ കെവിന്‍ മൂറിനെയാണ് അമെസ് വിവാഹം ചെയ്തത്. ഇദ്ദേഹമാണ് നടിയുടെ മരണം സംബന്ധിച്ച വാര്‍ത്ത‍ സ്ഥിരീകരിച്ചത്.

Ames
ആഗസ്റ്റ്‌ അമെസ് ഭര്‍ത്താവും അശ്ലീല വീഡിയോ സംവിധായകനുമായ കെവിന്‍ മൂറിനൊപ്പം

ഒരു ട്വീറ്റിനെത്തുടര്‍ന്ന് ഉണ്ടായ വിവാദമാണ് ആഗസ്റ്റിനെ തളര്‍ത്തിയത്. ഗേ പോണ്‍ (പുരുഷന്മാര്‍ തമ്മിലുള്ള) ചിത്രത്തില്‍ അഭിനയിച്ച നടന്മാരുമായി താന്‍ അഭിനയിക്കില്ല എന്നായിരുന്നു അമെസിന്റെ ട്വീറ്റ്. ഇതേത്തുടര്‍ന്ന് കടുത്ത സൈബര്‍ ആക്രമണവും ട്രോളുകളുമാണ് നടിക്കെതിരെ ഉണ്ടായത്. അമെസ് ‘ഹോമോഫോബ്’ (സ്വവര്‍ഗരതിയോട് പേടിയുള്ളവര്‍) ആയി മുദ്രകുത്തപ്പെട്ടു.

തുടര്‍ന്ന് 23 കാരിയായ നടി താന്‍ ഹോമോഫോബിക് എല്ലാ എന്ന വിശദീകരണവുമായി രംഗത്തെത്തി. ഇത്തരം പുരുഷന്മാരുമായി കൂടുതല്‍ പെണ്‍കുട്ടികളും ചിത്രീകരണം നടത്താന്‍ ആഗ്രഹിക്കില്ലെന്നും, അത് സുരക്ഷയെ കരുതിയാണെന്നും താരം ട്വീറ്റ് ചെയ്തു.

അതുകൊണ്ടൊന്നും ട്രോളര്‍മാര്‍ അടങ്ങിയില്ല. ഒടുവില്‍ താന്‍ ഗേ സമൂഹത്തെ സ്നേഹിക്കുന്നുവെന്നും തനിക്ക് ദുരുദ്ദേശങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

മരണം

ഡിസംബര്‍ 6 നാണ് ഭര്‍ത്താവ് കെവിന്‍ മൂര്‍ അമേസിന്റെ മരണം സ്ഥിരീകരിക്കുന്നത്. കാലിഫോര്‍ണിയയിലെ കാമരില്ലോയിലെ വസതിയില്‍ വച്ചായിരുന്നു മരണം.

എനിക്ക് അറിയാവുന്ന ഏറ്റവും നല്ല വ്യക്തിയായിരുന്നു അവളെന്നും തന്റെ ലോകത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കിയ അവള്‍ ഇപ്പോള്‍ തന്നോടൊപ്പമില്ലെന്നും മൂര്‍ പറഞ്ഞു.

ഈ ബുദ്ധിമുട്ടുള്ള സമയത്തിൽ ഇതൊരു സ്വകാര്യ കുടുംബ വിഷയമായി വിട്ടുതരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഡിസംബര്‍ അഞ്ചിന് വസതിയില്‍ വച്ച് അമെസ് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വെഞ്ചുറ കൌണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസ് നല്‍കുന്ന വിവരം. മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് താരം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

തങ്ങളുടെ സഹതാരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

ഏറ്റവും കരുണാര്‍ദ്ര മനസ്‌കനായ വ്യക്തിയായിരുന്നു അമെസെന്ന് 22 കാരിയായ പോണ്‍ താരം അബെല്ല ഡെയ്ഞ്ചര്‍ പറഞ്ഞു.

“ആഗസ്റ്റ്‌ അമെസിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ, ഈ ബിസിനസില്‍ തനിക്ക് നാന്നായി അറിയാവുന്ന ഏറ്റവും നല്ല ആളുകളില്‍ ഒരാളായിരുന്നു അവള്‍” -ജൂള്‍സ് ജോര്‍ഡന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button