Latest NewsNewsIndia

പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് മൻമോഹൻ സിംഗ്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന പ്രസ്താവന പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പുപറയണമെന്ന് മൻമോഹൻ സിംഗ്. പലപ്പോഴും ഒരു പ്രധാനമന്ത്രി പദവിക്ക് ചേരാത്ത തരത്തിലുള്ളതാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പ് പരാജയ ഭീതിയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും മൻമോഹൻ സിംഗ് പറയുകയുണ്ടായി.

ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ ആരുമായും ചര്‍ച്ച നടത്തിയില്ല. കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളായുള്ള തന്റെ രാഷ്ട്രീയ ജീവിതത്തെ പറ്റി രാജ്യത്തെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും മൻമോഹൻ സിംഗ് വ്യക്തമാക്കി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ ഇടപെട്ടുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പാക് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിക്കണമെന്നും കഴിഞ്ഞ ദിവസം ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുന്നതിനിടയിൽ നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button