KeralaLatest NewsNews

പാര്‍വതിക്കും വുമന്‍ ഇന്‍ സിനിമാ കളക്ടീവിനും പിന്തുണയുമായി മന്ത്രി തോമസ് ഐസക്

മന്ത്രി തോമസ് ഐസക് നടി പാര്‍വതിക്കും വുമന്‍ ഇന്‍ കളക്ടീവിനു പിന്തുണയുമായി രംഗത്ത്. തന്റെ സോഷ്യല്‍ മീഡിയ പേജിലാണ് അദ്ദേഹം പിന്തുണച്ചുകൊണ്ട് കുറിച്ചത്. സ്ത്രീകളോടുള്ള അക്രമ വാസന അവസാനിപ്പിക്കണമെന്നും സ്ത്രീകള്‍ സംഘടിക്കുന്നത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എന്ന നിലയില്‍ നടി പാര്‍വതി മമ്മൂട്ടിയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം പടരുകയാണ്.

ഈ ആരാധകക്കൂട്ടത്തിന്റെ ആക്രമണത്തിനു സമീപകാലത്തു തന്നെ അഭിനേത്രിമാരായ സജിതാമഠത്തിലും റീമാ കല്ലിങ്കലും തിരക്കഥാകൃത്തായ ദീദി ദോമോദരനുമടക്കം പല സ്ത്രീകളും ഇരയായിട്ടുണ്ട്. ഇത് അങ്ങേയറ്റം പ്രതിലോമകരവും സ്ത്രീവിരുദ്ധവുമാണ്. ശരിയോ തെറ്റോ ആകട്ടെ പാര്‍വതി ഉന്നയിച്ച വിമര്‍ശനം. പക്ഷേ, ഇങ്ങനെയല്ല അതിനെ നേരിടേണ്ടതെന്നും അദ്ദേഹം തന്റെ പേജില്‍ കുറിച്ചു.

ഫേസ്ബുക്ക് പേജിന്റെ പൂർണ്ണ രൂപത്തിലേക്ക്;

ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം നേടിയ നടിയാണ് പാര്‍വതി. മലയാള സിനിമയുടെ ഗരിമ രാജ്യാന്തരതലത്തില്‍ ഉയര്‍ത്തിപ്പിടിച്ച ഈ യുവതി ഇപ്പോള്‍ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണ്. ഒരു സിനിമയിലെ സ്ത്രീവിരുദ്ധതയെ സംബന്ധിച്ച അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് അധിക്ഷേപം . സ്ത്രീകളോടുള്ള ഈ അക്രമവാസന അങ്ങേയറ്റം അപലപനീയമാണ്. ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങിയത് ആരെയൊക്കെയോ അസ്വസ്ഥരാക്കുന്നുണ്ടെന്നത് വ്യക്തം.

സമീപകാലത്തു തന്നെ അഭിനേത്രിമാരായ സജിതാമഠത്തിലും റീമാ കല്ലിങ്കലും തിരക്കഥാകൃത്തായ ദീദി ദോമോദരനുമടക്കം പല സ്ത്രീകളും ഈ ആരാധകക്കൂട്ടത്തിന്റൊ ആക്രമണത്തിനിരയായിട്ടുണ്ട്. ഇത് അങ്ങേയറ്റം പ്രതിലോമകരവും സ്ത്രീവിരുദ്ധവുമാണ്. പാര്‍വതി ഉന്നയിച്ച വിമര്‍ശനം ശരിയോ തെറ്റോ ആകട്ടെ. പക്ഷേ, അതിനെ നേരിടേണ്ടത് ഇങ്ങനെയല്ല.

സൈബറിടത്തില്‍ അസഹിഷ്ണുത ഭയാനകമാം വിധം വര്‍ദ്ധിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത അഭിപ്രായം പറയുന്നവരെല്ലാം ഹീനമായ അധിക്ഷേപങ്ങള്‍ക്ക് ഇരയാവുകയാണ്. ഇതിനേറ്റവും കൂടുതല്‍ ഇരകളാകുന്നത് സ്ത്രീകളാണ്.

വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സംഘടനയുടെ രൂപീകരണം മുതല്‍ അതില്‍ പ്രവര്‍ത്തിക്കുന്നവരെ നിരന്തരമായി ആക്രമിക്കുന്ന ഒരു പ്രവണത കാണുന്നുണ്ട് .

സ്ത്രീകള്‍ വളരെയധികം ചൂഷണം നേരിടുന്ന ഒരു മേഖലയാണ് സിനിമ. അവിടെനിന്നുയരുന്ന ധീരമായ സ്ത്രീശബ്ദങ്ങളെ ആക്രമിച്ചൊതുക്കാനുള്ള നീക്കങ്ങള്‍ സാംസ്‌കാരിക കേരളത്തിന് നാണക്കേടാണ്. സ്ത്രീകളുടെ ഇത്തരം കൂട്ടായ്മകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button