Latest NewsNewsIndia

ദൈവമാണെന്ന് കരുതി വരുന്ന വിശാസികളെ ബലാത്സംഗം ചെയ്ത ശേഷം മറ്റുള്ളവർക്കും പങ്കുവെക്കും: ആൾ ദൈവത്തിന്റെ ലീലാ വിലാസങ്ങൾ ഇങ്ങനെ

പറയുന്നതനുസരിച്ചില്ലെങ്കിൽ പ്രായം പോലും നോക്കാതെ ബലാത്സംഗം ചെയ്തിരുന്നു എന്ന് പന്ത്രണ്ടാം വയസ്സിൽ ആൾദൈവത്തിന്റെ ആശ്രമത്തിലെത്തിയ യുവതിയുടെ സാക്ഷ്യം.പന്ത്രണ്ടാം വയസ്സില്‍ 2008 ല്‍ ഛത്തീസ്ഗഡില്‍ നിന്നുമാണ് ഇവിടെ എത്തിയത്. പറയുന്ന കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ മടിച്ചാല്‍ മൂന്ന് ബാബമാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുമായിരുന്നു. പല സംസ്ഥാനങ്ങളില്‍ നിന്നായി ഇവിടെയെത്തുന്ന പെണ്‍കുട്ടികളെയെല്ലാം സ്വാമിയും കൂട്ടാളികളും ചേര്‍ന്ന് ലൈംഗിക പീഡനത്തിന് പതിവായി ഇരയാക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ആശ്രമത്തില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തിക്കൊണ്ടു സ്വാമിക്കെതിരേ ഉത്തര്‍പ്രദേശിലെ നാല് അന്തേവാസികളാണ് രംഗത്ത് വന്നിരിക്കുന്നത്. പുറത്തു നിന്നുള്ള ആള്‍ക്കാര്‍ക്ക മഠത്തില്‍ പ്രവേശന നിയന്ത്രണം ഉള്ളതിനാല്‍ ആ സൗകര്യമാണ് സ്വാമിമാര്‍ മുതലാക്കുന്നത്. യുവതികളുടെ ശരീരത്ത് ദേഹോപദ്രവം ഏല്‍പ്പിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.ബാബാ സച്ചിദാനന്ദന്റെ രണ്ട് അനുയായികള്‍ക്കെതിരേയും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

മൂന്നു പേരും ചേര്‍ന്ന് തങ്ങളെ പല തവണ ബലാത്സംഗം ചെയ്തിരുന്നു എന്നാണ് ഇവരുടെ ആരോപണം. തങ്ങളെ ബലാത്സംഗം ചെയ്യാനും കെട്ടിയിട്ട് ലൈംഗികാതിക്രമം നടത്താനും രണ്ടു സ്ത്രീകളായിരുന്നു കൂട്ട് നിന്നിട്ടുള്ളത്. സഹാ ആശ്രമത്തില്‍ വെച്ച്‌ പീഡനത്തിനിരയായി എന്ന ആരോപണത്തില്‍ കുടുങ്ങുന്ന ഏറ്റവും പുതിയയാളാണ് സച്ചിദാനന്ദന്‍.ഡല്‍ഹി, ബീഹാര്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ ആശ്രമമുള്ള ആള്‍ദൈവമാണ് സ്വാമി സച്ചിദാനന്ദ്. ഉത്തര്‍പ്രദേശിലെ ബസ്തിയില്‍ ശാന്ത് കുടീര്‍ ആശ്രമം പ്രസിദ്ധമാണ്.

മഠത്തില്‍ നിന്നും പുറത്താക്കിയതിനുള്ള വൈരാഗ്യമാണ് പുതിയ പരാതിയായി മാറിയിരിക്കുന്നതെന്നാണ് ആശ്രമ അന്തേവാസികള്‍ പറയുന്നത്.പരാതി ഉയരുകയും പോലീസ് കേസെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ ആള്‍ദൈവവും സഹായികളായ സ്വാമിമാരും ഒളിവിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button