Latest NewsNewsIndia

പിതൃത്വം നിഷേധിച്ച് അച്ഛൻ മകളെ കൊലപ്പെടുത്തി

ചണ്ഡീഗഡ്: ഭാര്യയുടെ അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന സംശയത്തിൽ പിതാവ് രണ്ടു വയസ്സുകാരിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി. മയക്കുമരുന്നിന് അടിമയായ പിതാവാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ചണ്ഡിഗഡിലെ ദേലോണ്‍ മേഖലയിലാണ് സംഭവം.

കൊലപാതകത്തെ തുടര്‍ന്ന് പിതാവ് സിക്കന്ദര്‍ സിങിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ ഭാര്യ ജസ്ബീര്‍ കൗറിന് അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയാണ് ഹര്‍ജിത് കൗര്‍ അതുകൊണ്ടാണ് കൊന്നുകളഞ്ഞതെന്നും പ്രതി പോലീസിന് മൊഴി നല്‍കി. ഈ കുട്ടി ഉണ്ടായതിനു പിന്നാലെ ഇയാള്‍ ഭാര്യയെ ഉപേക്ഷിച്ചിരുന്നു.തുടര്‍ന്ന് ഭാര്യ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചു വന്നിരുന്നത്.

ഭാര്യയുമായി പിരിഞ്ഞു കഴിഞ്ഞ ഇയാള്‍ ഭാര്യയുടെ സഹോദരിക്കും രണ്ടു മക്കള്‍ക്കുമൊപ്പമായിരുന്നു താമസിച്ചു വന്നത്. ഇവരുടെ ഒപ്പമായിരുന്നു രണ്ടു വയസ്സുകാരിയായ കുഞ്ഞും. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ജസ്വീന്ദര്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് കുഞ്ഞിനെ കഴുത്തുഞ്ഞെരിച്ച്‌ കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button