KeralaLatest News

ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍വച്ച്‌ ആട്ടോ ഡ്രൈവറെ കുത്തികൊന്നു

കുട്ടനാട്: രാവിലെ ആട്ടോയില്‍ കയറിപ്പോയ യുവതി തിരിച്ചെത്താന്‍ രാത്രിയായതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയവർ ആട്ടോഡ്രൈവറെ കുത്തിക്കൊന്നു. ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വെച്ചായിരുന്നു സംഭവം. യുവതിയുടെ സഹോദരനും സുഹൃത്തും ചേര്‍ന്ന് ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയത്. തലവടി കളങ്ങര അമ്ബ്രയില്‍ പുത്തന്‍പറമ്ബില്‍ അനിലാണ് (40) കൊല്ലപ്പെട്ടത്. തലവടി സ്വദേശി കെവിന്‍ (19), സുഹൃത്ത് അമല്‍ (അപ്പു22) എന്നിവരാണ് പിടിയിലായത്. എടത്വാ എസ്.ഐ ക്രിസ്റ്റില്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘം ഒളിവുകേന്ദ്രത്തില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 12.30 ഓടെയായിരുന്നു സംഭവം.

പൊലീസ് പറയുന്നത്: എടത്വയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ അമ്മായിക്കൊപ്പം 20 വയസുള്ള യുവതി ഞായറാഴ്ച രാവിലെ എട്ടരയോടെ അനിലിന്റെ ആട്ടോറിക്ഷയില്‍ കയറി. വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററില്‍ താഴെയുള്ള ദൂരം മാത്രമേ ആശുപത്രിയിലേക്കുള്ളൂ. അമ്മായിയെ ആശുപത്രിയില്‍ നിറുത്തിയ ശേഷം ആട്ടോറിക്ഷയില്‍ മടങ്ങിയ യുവതി രാത്രി പത്തരയോടെയാണ് വീട്ടിലെത്തിയത്. ഇതോടെയാണ് കെവിനും അമലും അനിലിനെ തിരക്കിയെത്തിയത്. യുവതിയെ തിരികെ അമ്ബ്രയില്‍ പാലത്തില്‍ ഇറക്കിയെന്ന് അനില്‍ പറഞ്ഞെങ്കിലും ഇരുവരും വിശ്വസിച്ചില്ല. ഇതിനിടെ വാക്കേറ്റവും സംഘര്‍ഷവുമായി.

ഈ സമയം അമല്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു. തുടര്‍ന്ന് കെവിനും അനിലിനെ കുത്തി പരിക്കേല്‍പ്പിച്ചു. അനിലിന്റെ നിലവിളി കേട്ട് വീട്ടില്‍ നിന്നിറങ്ങിവന്ന ഭാര്യ സന്ധ്യ തടസം പിടിക്കാന്‍ ശ്രമിച്ചു. ഇതിനിടെ സന്ധ്യയ്ക്കും സാരമായി പരിക്കേറ്റു. അനിലിനെ ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരിച്ചു. തലയ്ക്കും നെഞ്ചിനും വയറിനും കൈയ്കും ഉള്‍പ്പെടെ 12 ഓളം കുത്തും വെട്ടും ഏറ്റിരുന്നു.

ഒളിവില്‍പ്പോയ കെവിനെ ചെങ്ങന്നൂരിലും അമലിനെ കുന്തിരിക്കല്‍ സ്‌കൂളിന് സമീപത്ത് നിന്നും ഇന്നലെ വൈകിട്ടോടെയാണ് പിടികൂടിയത്. ആലപ്പുഴയില്‍ നിന്ന് ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button