KeralaLatest News

ആലപ്പാട് കരിമണല്‍ ഖനനം : ദേശീയ ഹരിത ട്രിബ്യുണല്‍ കേസ് സ്വമേധയാ പരിഗണിക്കും

ന്യൂ​ഡ​ല്‍​ഹി:  ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെയുളള സമരത്തെ തുടര്‍ന്ന് ദേശീയ ഹരിത ട്രിബ്യുണല്‍ കേസ് ബുധനാഴ്ച സ്വമേധയ പരിഗണിക്കും. കരിമണല്‍ ഖനനത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥ ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയുടെ അടിസ്ഥാനത്തില്ർ‍ വാര്‍ത്ത വരികയും ഇതിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. . ജസ്റ്റിസ് എകെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് നാളെ പരിഗണിക്കുക.

ആലപ്പാട് തീരത്തെ കരിമണല്‍ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് കോടതിക്ക് ഹര്‍ജി സമര്‍പ്പിട്ടുണ്ട്. . സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുവരെ ഖനനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ എം ഹുസൈനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് അടുത്തയാഴ്ച വീണ്ടും കേള്‍ക്കും.

മുല്ലക്കര രത്നാകരന്‍ എംഎല്‍എ അധ്യക്ഷനായ സമിതിയാണ് ഖനനം ആലപ്പാടുണ്ടാക്കിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയത്. സമിതി അധ്യക്ഷനായ മുല്ലക്കര രത്നാകരനും ഖനനം നടത്തുന്ന ഐ ആര്‍ ഇയ്ക്കും കോടതിയുടെ നോട്ടീസുണ്ട്. സംസ്ഥാന സര്‍ക്കാരിനേയും, ഐ ആര്‍ ഇയേയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

പ്രദേശത്തെ ഇല്ലാതാക്കുന്ന ഖനനത്തിന്‍റെ നിയമസാധുത പരിശോധിക്കണമെന്നും സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിക്കണമെന്നുമാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം. പരിധിയില്‍ കവിഞ്ഞ കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്ത് പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികളടക്കം സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button