Latest NewsSaudi Arabia

ശമ്പളമില്ലാതെ വലഞ്ഞ ഇന്ത്യക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: സ്പോൺസർ ഏഴു മാസത്തോളം ശമ്പളം നൽകാത്തതിനാൽ ദുരിതത്തിലായ ഇന്ത്യക്കാരിയായ ഹൌസ്മെയ്ഡ്, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ പ്രശ്നങ്ങളൊക്കെ പരിഹരിച്ച്, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

മുംബൈ സ്വദേശിനിയായ ഫർസാന പട്ടേൽ മൂന്നു വർഷങ്ങൾക്ക് മുൻപാണ് സൗദി അറേബ്യയിലെ ഹഫർബത്തിൽ ഒരു സൗദിയുടെ വീട്ടിൽ ജോലിയ്ക്ക് എത്തിയത്. വെക്കേഷൻ പോലും പോകാതെ, മൂന്നുവർഷം ജോലി ചെയ്‌തെങ്കിലും, ശമ്പളം കൃത്യമായി കിട്ടിയിരുന്നില്ല. ഇക്കാരണത്താൽ പലപ്പോഴും വഴക്കിടേണ്ടി വന്നിട്ടും പ്രയോജനം ഉണ്ടായില്ല. ഏഴുമാസത്തിലധികം ശമ്പളം കുടിശ്ശികയായപ്പോൾ, ഫർസാന ആ വീട് വിട്ടിറങ്ങി, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസ് അവരെ ദമ്മാമിലെ വനിത അഭയകേന്ദ്രത്തിൽ കൊണ്ടു ചെന്നാക്കി.

അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് ഫർസാന തന്റെ അവസ്ഥ വിവരിച്ചു കൊടുത്ത്, നാട്ടിലേയ്ക്ക് പോകാൻ സഹായം അഭ്യർത്ഥിച്ചു. മഞ്ജു മണിക്കുട്ടൻ ഫർസാനയുടെ സ്‌പോൺസറെ നേരിട്ട് വിളിച്ച് ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. ആദ്യമൊന്നും സഹകരിയ്ക്കാതിരുന്ന സ്പോൺസർക്ക്, മഞ്ജുവിന്റെ നിരന്തരമായ അഭ്യർത്ഥനകളെത്തുടർന്ന് മനസ്സുമാറി. ഒത്തുതീർപ്പ് അനുസരിച്ച്, കുടിശ്ശികയായ ഏഴു മാസത്തെ ശമ്പളവും, ഫൈനൽ എക്സിറ്റ് അടിച്ച പാസ്സ്പോർട്ടും സ്പോൺസർ മഞ്ജുവിന് കൈമാറി.

മഞ്ജുവിന്റെ അഭ്യർത്ഥനയെത്തുടർന്ന് പഞ്ചാബി സാമൂഹ്യപ്രവർത്തകനായ ലോവൽ വാഡൻ ഫർസാനയ്ക്ക് വിമാനടിക്കറ്റ് നൽകി.

നിയമനടപടികൾ പൂർത്തിയായപ്പോൾ, എല്ലാവർക്കും നന്ദി പറഞ്ഞു ഫർസാന നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button