Latest NewsIndia

സൊമാറ്റയില്‍ പനീര്‍ മസാല ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടയത്

തന്റെ രണ്ട് മക്കള്‍ക്ക് വേണ്ടിയാണ് സച്ചിന്‍ ചില്ലി പനീര്‍ മസാല ഓര്‍ഡര്‍ ചെയ്തത്

മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയില്‍ പനീര്‍ വിഭവം ഓര്‍ഡര്‍ ചെയ്ത കുടുംബത്തിന് കിട്ടിയത് പ്ലാസ്റ്റിക് കഷ്ണം. മഹാരാഷ്ട്ര ഔറഗാബാദ് സ്വദേശി സച്ചിന്‍ ജംദാരേയുടെ കുടുംബത്തിനാണ് ഭക്ഷണത്തിനു പകരം പ്ലാസ്റ്റിക് ലഭിച്ചത്. അതേസമയം സംഭവത്തെ തുടര്‍ന്ന് സാമാറ്റോ ക്ഷമാപണം നടത്തി.

തന്റെ രണ്ട് മക്കള്‍ക്ക് വേണ്ടിയാണ് സച്ചിന്‍ ചില്ലി പനീര്‍ മസാല ഓര്‍ഡര്‍ ചെയ്തത്. അധികം താമസിയാതെ വിഭവം വീട്ടിലെത്തുകയും കുട്ടികള്‍ അത് കഴിക്കാന്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പനീര്‍ നല്ല ഉറപ്പുണ്ടെന്നും കഴിക്കാന്‍ കഴിയുന്നില്ലെന്നും മകള്‍ അറിയിച്ചതിരെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാസ്റ്റിക്ക് ആണെന്ന് കണ്ടെത്തിയത്.

സംഭവത്തെ കുറിച്ച് ഭക്ഷണം തുടര്‍ന്ന് സംഭവത്തെക്കുറിച്ച് ഭക്ഷണം ഡെലിവറി ചെയ്ത റസ്റ്റോറന്റില്‍ പരാതിപെട്ടെങ്കിലും ഹോട്ടല്‍ ഉടമ അത് കേള്‍ക്കാന്‍ പോലും തയ്യാറായിരുന്നില്ലെന്ന് സച്ചില്‍ പറയുന്നു. ഭക്ഷണത്തില്‍നിന്ന് പ്ലാസ്റ്റിക് കഷ്ണങ്ങള്‍ ലഭിച്ചെന്ന് പരാതിപെട്ടപ്പോള്‍ അത് ഡെലിവറി ബോയി ചെയ്തതായിരിക്കുമെന്ന് പറഞ്ഞ് റസ്റ്റോറന്റ് ഉടമ തടിയൂരി. തുടര്‍ന്ന് സച്ചിന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭക്ഷണത്തില്‍നിന്ന് ലഭിച്ച പ്ലാസ്റ്റിക് കഷ്ണങ്ങള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം വന്നാലുടന്‍ നടപടി എടുക്കുമെന്നും ഔറഗാബാദ് എസ് ഐ ശ്യാം സുന്ദര്‍ പറഞ്ഞു.

അതേസമയം ഉപഭോക്താവ് നേരിട്ട മോശം അനുഭവത്തില്‍ ഓണ്‍ലൈന്‍ സൊമാറ്റോ ക്ഷമാപണം നടത്തി. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാവുന്ന ഹോട്ടലുകളുടെ പട്ടികയില്‍നിന്ന് ആരോപണ വിധേയമായ റസ്റ്റോറന്റിനെ സസ്‌പെന്‍ഡ് ചെയ്തതായി കമ്പനി അറിയിച്ചു. തങ്ങള്‍ ഭക്ഷ്യ സുരക്ഷ, ഗുണം, ശുചിത്വം എന്നിവയ്ക്കാണ് പ്രധാന്യം നല്‍കുന്നതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

നേരത്തേ വിതരണം ചെയ്യാനായി് കൊണ്ടു പോകുന്ന ഭക്ഷണം സാമാറ്റോയുടെ ഡെലിവറി ബോയ് വഴിയില്‍ വെച്ച് തുറന്ന് കഴിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം പാക്കറ്റ് അതുപോലെ തന്നെ അയാള്‍ അടച്ചു വയ്ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ സൊമാറ്റോ കമ്പനിക്കെതിരെ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button