Latest NewsIndia

പിതാവിന്റെ മരണം കൊലപാതകമാണെന്ന് 4 വയസുകാരിയുടെ മൊഴി

ബുലന്ദ്ശഹര്‍: തന്റെ പിതാവിന്റെ മരണം ആത്മഹത്യ അല്ല മറിച്ച് കൊലപാതകമാണെന്ന് 4 വയസുകാരി മൊഴി നൽകി. ബുലന്ദ്ശഹര്‍ സ്വദേശിയായ സന്തോഷ് രാഘവി(31) ന്റെ മരണമാണ് കൊലപാതകമാണെന്ന് മകള്‍ മൊഴി നല്‍കിയിരിക്കുന്നത്. സെക്ടര്‍ 93ലെ വാടക വീട്ടില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 8.30മണിയോടെയാണ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ മമത സന്തോഷ് രാഘവിനെ ടെറസില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇലക്‌ട്രീഷ്യനായി ജോലി ചെയ്തിരുന്ന സന്തോഷിനു നാലുവയസുള്ള മകളും രണ്ടു വയസുള്ള മകനുമുണ്ട്. മരണാനന്തര ചടങ്ങിനിടെയാണ് രണ്ടു പുരുഷന്മാരെത്തിയാണ് അച്ഛനെ കൊന്നതെന്ന സത്യം മകള്‍ ബന്ധുക്കളെ അറിയിച്ചത്. ഏഴുവര്‍ഷം മുമ്ബാണ് മമതയും സന്തോഷും വിവാഹിതരായത്.

മരണാന്തര ചടങ്ങുകള്‍ക്കായി സന്തോഷിന്റെ മൃതദേഹം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോകവെ നാലുമയസുകാരിയായ മകള്‍ അമ്മ മമതയോടാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന കാര്യം പറഞ്ഞതെന്ന് സന്തോഷിന്റെ ആന്റി സീമ റാണ പറയുന്നു. മകള്‍ പറയുന്നത് ഇങ്ങനെയാണ്;

ശനിയാഴ്ച വൈകുന്നേരം അച്ഛന്‍ തന്നെ ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്നതിനിടെ രണ്ടു അങ്കിള്‍ വീട്ടിലെത്തിയെന്നും തുടര്‍ന്ന് ഇവര്‍ സന്തോഷിനു മദ്യം നല്‍കിയശേഷം മര്‍ദിക്കുകയായിരുന്നുവെന്നും പറയുന്നു. വന്നവരില്‍ ഒരാള്‍ തടിച്ചും മറ്റൊരാള്‍ മെലിഞ്ഞും ആണ്. ഇതില്‍ മെലിഞ്ഞ ആളാണു സന്തോഷിനെ മുകളിലേക്കു കൊണ്ടുപോയി ദുപ്പട്ട കൊണ്ട് ടെറസില്‍ തൂക്കിയതെന്നും മകള്‍ പറഞ്ഞു.

ഈ സംഭവങ്ങളൊക്കെ കാണാനിടയായ മകള്‍ പേടിച്ച്‌ മുറിയില്‍ ഒളിച്ചിരിക്കുകയും പിന്നീട് ബോധംകെടുകയുമായിരുന്നു. ഇതോടെ കൊലപാതക വിവരം ബുലന്ദ് ശഹര്‍ പോലീസിനെ അറിയിക്കുകയും മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുകയുമായിരുന്നു. അതേസമയം സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും എസ് പി വൈഭവ് കൃഷ്ണ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button