Latest NewsIndiaCrime

അവിഹിതബന്ധം; ഭര്‍ത്താവിനെ കൊല്ലാന്‍ യുവതി നല്‍കിയത് 16 ലക്ഷം

ഹരിയാന: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഭര്‍ത്താവിന്റെ അവിഹിതബന്ധത്തെത്തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി. സംഭവത്തെത്തുടര്‍ന്ന് യുവതിയെയും സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ജോഗിന്ദര്‍ സിങ്ങ് എന്ന യുവാവാണ് അതിക്രൂരമായി കൊലപ്പെട്ടത്. ഗുരുഗ്രാമിലെ ഒരു മലയിടുക്കില്‍ നിന്ന് കോട്ടന്‍ ബാഗില്‍ പൊതിഞ്ഞ നിലയിലാണ് ജോഗിന്ദറിന്റെ മൃതദേഹം കണ്ടെത്തിയത്. കോട്ടന്‍ ബാഗില്‍ ഭംഗിയായി പൊതിഞ്ഞ മൃതദേഹം കയര്‍ ഉപയോഗിച്ച് നന്നായി കെട്ടിമുറുക്കിയ നിലയിലായിരുന്നു.

സംഭവത്തില്‍ ജോഗിന്ദറിന്റെ ഭാര്യ സ്വീറ്റിയും ഏഴ് സഹായികളും പോലീസ് പിടിയിലായി. തന്റെ ഭര്‍ത്താവിനെ കൊല്ലാന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയതായി സ്വീറ്റി പൊലീസിനോട് സമ്മതിക്കുകയും െചയ്തു. ഇതിനായി 16 ലക്ഷത്തോളം രൂപ സ്വീറ്റി വാടക കൊലയാളികള്‍ക്ക് വാഗ്ദാനം ചെയ്തു. ഭര്‍ത്താവിന്റെ അവിഹിത ബന്ധമാണ് തന്നെ ഈ കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് സ്വീറ്റി മൊഴി നല്‍കി. ഭര്‍ത്താവിന്റെ പേരിലുളള ഭാരിച്ച സ്വത്തുവകകള്‍ കാമുകിയുടെ പേരിലേയ്ക്ക് മാറ്റുമോയെന്ന ഭയമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ജോഗിന്ദറിനെ അതിക്രൂരമായി മര്‍ദ്ദിച്ചു അവശനാക്കിയതിനു ശേഷം കൊലപ്പെടുത്തി മലയിടുക്കിയിലേയ്ക്ക് മൃതദേഹം എറിഞ്ഞു കളഞ്ഞുവെന്നാണ് പൊലീസ് നിഗമനം. ജനുവരി 17-ാം തീയതി ഭര്‍ത്താവിനെ കാണ്‍മാനില്ലെന്ന് കാണിച്ച് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്വീറ്റിയുടെ പരാതിയിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. കൂട്ടുപ്രതികളെല്ലാം ഉത്തര്‍പ്രദേശില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുളളവരാണെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button