Latest NewsKerala

എസ്‌റ്റേറ്റ് കൊലപാതകം: സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

കൊലപാതകം നടന്ന് രണ്ടു ദിവസത്തിനകം തന്നെ കേസിലെ പ്രതിയായ ബോബിനെ മധുരയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു

ഇടുക്കി: നടുപ്പാറ എസ്റ്റേറ്റില്‍ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും കൊല്ലപ്പെട്ട കേസ് അന്വേഷണ സംഘത്തിലെ സസ്‌പെന്‍ഷനിലായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടി പിന്‍വലിച്ചു. കൊലപാതകക്കേസിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന പേരിലാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. എഎസ്‌ഐമാരായ സജി പോള്‍, ഉലഹന്നാന്‍, സിപിഒമാരായ രമേഷ്, സനീഷ്, ഓമനക്കുട്ടന്‍ എന്നിവര്‍ക്കെതിരായ നടപടിയാണ് ജില്ലാ പൊലീസ് മേധാവി പിന്‍വലിച്ചത്.

കൊലപാതകം നടന്ന് രണ്ടു ദിവസത്തിനകം തന്നെ കേസിലെ പ്രതിയായ ബോബിനെ മധുരയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവിടെ വച്ചെടുത്ത പ്രതിയുടെ ഫോട്ടോയും സുപ്രധാന വിവരങ്ങളുമാണ് പുറത്തായതിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍. എന്നാല്‍ പ്രതിയെ പിടികൂടിയതിന്റെ അംഗീകാരം ഈ പോലീസുകാര്‍ക്ക് മാത്രം പോയതിലുള്ള എസ് പിയുടെ പ്രതികാര നടപടിയാണിതെന്നായിരുന്നു സേനയിലെ വിമര്‍ശനം. ഈ സാഹചര്യത്തിലാണ് നടപടി പിന്‍വലിച്ചതെന്നാണ് സൂചന. ഉദ്യോഗസ്ഥര്‍ക്ക് ഇന്നു മുതല്‍ ജോലിയില്‍ പ്രവേശിക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button