KeralaLatest News

ശബരിമല വിഷയം: ഹര്‍ജികള്‍ പരിഗണിക്കുന്നു

1955ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് പരാശരന്റെ വാദം

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ വിവിധ സംഘടനകള്‍ നല്‍കിയ പുന: പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിച്ചു തുടങ്ങി. കേസില്‍ വാദം തുടങ്ങി. ആര്‌ ആദ്യം വാദം തുടങ്ങുന്നു എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോള്‍ അഡ്വ. കെ പരാശരന്‍ മുന്നോട്ടു വരികയായിരുന്നു.  ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. വിധിയില്‍ തെറ്റുകള്‍ ഉണ്ടെന്ന് എന്‍എസ്എസ് അഭിഭാഷന്‍ കെ പരാശരന്‍ പറഞ്ഞു. അതേസമയം ആരാധനാലയങ്ങളെ പൊതുയിടങ്ങളായി കണക്കാക്കരുതെന്നും അദ്ദേഹം വാദിച്ചു. 1955ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് പരാശരന്റെ വാദം.

തുറന്ന കോടതിയിലാണ് വാദം നടക്കുന്നത് . റിട്ട് ഹര്‍ജികളുള്‍പ്പെടെ അറുപത്തിയഞ്ച് ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

അതേസമയം വിധിയിൽ പിഴവുണ്ടെന്ന് എൻ എസ് എസ് ആരോപിച്ചു. എന്നാൽ പ്രധാനവിഷയങ്ങൾ കോടതിയുടെ പരിഗണനയിൽ എത്തിയിട്ടില്ലെന്ന് എൻഎസ്എസിന്റെ അഭിഭാഷകൻ കെ പരാശരൻ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലെ തുല്യാവകാശം ആരാധനയാലങ്ങൾക്ക് ബാധകമല്ലെന്നും പരാശരൻ കോടതിയെ അറിയിച്ചു. തുല്യതയുടെ പേരിൽ ഒരു മതസ്ഥാപനം തുറന്നുകൊടുക്കാൻ കഴിയില്ലെന്നും വിശ്വാസത്തെയും തുല്യതയെയും തമ്മിൽ ബന്ധിപ്പിക്കരുതെന്നും പരാശരൻ പറഞ്ഞു.

യുവതി പ്രവേശനം തൊട്ടുകൂടായ്‌മ അല്ലെന്നും ക്ഷേത്രാചാരങ്ങൾ റദ്ദാക്കിയത് തെറ്റെന്നും എൻഎസ്എസ് വവാദിച്ചു. കോടതിയുടെ വിധി എന്തിന് പുനഃപരിശോധിക്കണമെന്നും വിധിയിൽ പിഴവുണ്ടെന്ന് പറഞ്ഞതുകൊണ്ട് ആ പിഴവ് ചൂണ്ടിക്കാണിക്കണമെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button