KeralaLatest News

ഭർത്താവിന് ഉറക്കഗുളിക നല്‍കി, ശ്വാസംമുട്ടിച്ച്‌ കൊന്നു ഭാര്യയുടെ ശിക്ഷ ഇന്ന്

പറവൂര്‍: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന് ഭക്ഷണത്തോടൊപ്പം ഉറക്കഗുളിക നല്‍കി, ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി തൂങ്ങിമരിച്ചതാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച കേസില്‍ ഭാര്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. പോള്‍ വര്‍ഗീസാണ് (42) കൊല്ലപ്പെട്ടത്. പ്രതിയായ കാക്കനാട് തേങ്ങോട്ട് മനയ്ക്കക്കടവ് കോച്ചേരിയില്‍ സജിതയുടെ (39) ശിക്ഷ ഇന്ന് വിധിക്കും.

സജിതയ്ക്ക് കോട്ടയം പാമ്ബാടി സ്വദേശി ടിസന്‍ കുരുവിളയുമായി അടുപ്പമുണ്ടായിരുന്നു. ഇയാള്‍ക്കൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയായി ടിസന്‍ കുരുവിള പ്രതിചേര്‍ക്കപ്പെട്ടിരുന്നെങ്കിലും സാഹചര്യ തെളിവുകളുടെ അഭാവത്തില്‍ ഇയാളെ കോടതി വെറുതെവിട്ടു.

2011 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം. ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്ബ് സജിത ഭര്‍ത്താവിന് ഉറക്കഗുളികകള്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി. മയങ്ങിയെന്ന് ഉറപ്പായശേഷം കഴുത്തില്‍ തോര്‍ത്ത് ഉപയോഗിച്ചു മുറുക്കിയും മുഖത്ത് തലയണ അമര്‍ത്തിയും കൊലപ്പെടുത്തി. മരിച്ചുവെന്ന് ഉറപ്പായശേഷം സജിത ബന്ധുക്കളെ വിളിക്കുകയും തൂങ്ങിമരണമാണെന്ന് പറയുകയും ചെയ്തു. സമീപവാസികളുടെ സഹായത്തോടെ മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണമല്ലെന്നു വ്യക്തമായതോടെയാണു സജിത പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button