KeralaLatest News

അപമാനിച്ചതില്‍ മാപ്പ് പറയണമെന്ന മോഹന്‍ലാലിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി ശോഭനാ ജോര്‍ജ്

തിരുവനന്തപുരം :  പ്രതിഛായക്ക് കളങ്കം വരുത്തിയെന്ന് കാണിച്ച് തനിക്കും ഖാദി ബോര്‍ഡിനുമെതിരെ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട മോഹന്‍ലാലിന്റെ നടപടിയില്‍ പ്രതികരണവുമായി ഖാദി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ് രംഗത്ത്. മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു. പ്രളയത്തിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബോര്‍ഡിന് 50 കോടി രൂപ പോയിട്ട് 50 രൂപ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.

മുഴുവന്‍ നൂലും ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്തിയാലും ഇത്രയും തുക ലഭിക്കില്ല-അവര്‍ പറഞ്ഞു. ചര്‍ക്ക ആരെങ്കിലും ദുരുപയോഗിക്കുന്നത് ചോദ്യം ചെയ്യേണ്ട ബാധ്യത ഖാദി ബോര്‍ഡിനുണ്ട്. ഖാദിയും ‘രഘുപതി രാഘവ’ കീര്‍ത്തനവും സ്വകാര്യ സ്ഥാപനം ഉപയോഗിച്ചതാണ് ചോദ്യം ചെയ്തത് ശോഭന ജോര്‍ജ് പറഞ്ഞു.സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും മോഹന്‍ലാലിന് അഭ്യര്‍ത്ഥനയുടെ പേരിലാണ് നോട്ടീസ് അയച്ചത്. പരസ്യത്തില്‍ നിന്ന് പിന്‍മാറണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തത്. എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണെന്നും ശോഭനാ ജോര്‍ജ് പ്രതികരിച്ചു.

ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ച് പ്രമുഖ മുണ്ടുനിര്‍മ്മാണ കമ്പനിയുടെ പരസ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിന് സംസ്ഥാന ഖാദി ബോര്‍ഡ് മുണ്ട് നിര്‍മ്മാണ കമ്പനിക്കും മോഹന്‍ലാലിനും നേരത്തെ നോട്ടീസ് അയച്ചിരുന്നു.ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോയാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നാണ് അന്ന് സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് വ്യക്തമാക്കിയിരുന്നത്. സംഭവത്തില്‍ മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചതോടെ പരസ്യം കമ്പനി പിന്‍വലിച്ചിരുന്നു.എന്നാല്‍ വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി പ്രശസ്ത സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ ശോഭനാജോര്‍ജ്ജ് പരസ്യമായി മാപ്പ് പറയണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെടുകയായിരുന്നു. മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പപേക്ഷ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്നും മോഹന്‍ലാല്‍ ശോഭനാ ജോര്‍ജിനയച്ച നോട്ടീസില്‍ മുന്നറിയിപ്പുണ്ട്.
2018 നവംബര്‍ 22 എന്ന് തീയതി ഇട്ട് അയച്ച വക്കീല്‍ നോട്ടീസ് കൈപ്പറ്റിയെങ്കിലും പ്രതികരിക്കാന്‍ ഖാദിബോര്‍ഡ് തയ്യാറായിട്ടില്ലെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button