KeralaLatest News

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെ അപലപിച്ച് എഴുതിയ കുറിപ്പുകൾക്ക് താഴെ പ്രതിഷേധവുമായി സോഷ്യൽ മീഡിയ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എഴുത്തുകാരായ ശാരദക്കുട്ടിയും കെ.ആര്‍ മീരയും കൊലപാതകത്തെ അപലപിച്ച് എഴുതിയ കുറിപ്പുകൾക്ക് താഴെ പ്രതിഷേധവുമായി നിരവധി പേർ രംഗത്ത്. നീതിയും ധാര്‍മ്മികതയും ജനാധിപത്യ ബോധവും പ്രസംഗിക്കാനുള്ള വെറും വാക്കുകള്‍ മാത്രമല്ല. അവയെ കശാപ്പു ചെയ്യുന്നവര്‍ ആരായാലും അവര്‍ക്കൊപ്പമില്ലെന്നാണ് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തുകയുണ്ടായി.

അങ്ങനെ ആരെങ്കിലും അല്ല ശാരദക്കുട്ടീ, ഇപ്പോഴിവിടത്തെ കശാപ്പുകാര്‍ സിപിഎമ്മാണ്. ‘അത് തുറന്ന് പറയാതെയുള്ള നിങ്ങളുടെയൊക്കെ ഈ ജനറലൈസേഷന്‍ വെറും ഉഡായിപ്പ് ആണ്. കുഞ്ഞനന്ദനേപ്പോലുള്ള കൊടും ക്രിമിനലുകള്‍ക്ക് വേണ്ടി അധികാരം ദുര്‍വ്വിനിയോഗം ചെയ്യുമ്പോഴും പിണറായി വിജയന് മംഗളപത്രമെഴുതാന്‍ മത്സരിച്ച നിങ്ങളേപ്പോലുള്ള സാംസ്‌ക്കാരിക നായകര്‍ക്കൊക്കെ ഈ ചോരയില്‍ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടെന്നായിരുന്നു ബൽറാമിന്റെ കമന്റ്. മാധ്യമ പ്രവര്‍ത്തകയായിരുന്ന കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് പരമ്പര തയാറാക്കാന്‍ കണ്ണൂരില്‍ എത്തിയ അനുഭവമാണ് കെ.ആര്‍ മീര പങ്കുവെച്ചത്. ഇതിന് താഴെയും വിമർശനവുമായി നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ‘നല്ല വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞെടുത്ത സഖാക്കളെ നോവിക്കാതെയുള്ള മിഖച്ച ഒരിത്. ഒരുറുമ്പ് കടിക്കുന്ന വേദന മാത്രം. സഖാക്കള്‍ സഹിക്കുമോ ആവോ.’ -എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button