KeralaLatest News

ട്രെയിന്‍ യാത്രയില്‍ ഇനി നാലു മണിക്കൂര്‍ മുമ്പും ബോര്‍ഡിംഗ് പോയിന്റ് മാറ്റാം

പുതിയ സംവിധാനം മേയ് മുതല്‍ പ്രാബല്യത്തില്‍ വരും.

കണ്ണൂര്‍: ട്രെയിന്‍ പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പോയിന്റ് മാറ്റാനുള്ള സംവിധാനമൊരുക്കി റെയില്‍വേ.  നിലവില്‍ 24 മണിക്കൂര്‍ മുന്‍മ്പുവരെ മാത്രമേ തീവണ്ടിയില്‍ കയറുന്ന സ്റ്റേഷന്‍ മാറ്റാന്‍ കഴിയുമായിരുന്നു. പുതിയ സംവിധാനം മേയ് മുതല്‍ പ്രാബല്യത്തില്‍ വരും.

റിസര്‍വ് ചെയ്ത സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറാന്‍ പറ്റാന്‍ സാധിക്കാതെ വന്നാല്‍ വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് ബോര്‍ഡിംഗ് പോയന്റ് മാറ്റാനാകും. ഇതിന് ടി.ടി.ഇ. പിഴ ഈടാക്കില്ല. ഇതിനായി ട്രെയിന്‍ പോകുന്ന ഏത് സ്റ്റേഷനില്‍നിന്നും ചീഫ് റിസര്‍വേഷന്‍ ഓഫീസറെ കണ്ട് അപേക്ഷ കൊടുത്താല്‍ ബോര്‍ഡിങ് മാറ്റാം. റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്നും ഓണ്‍ലൈന്‍ വഴിയും 139 വഴിയും ബോര്‍ഡിങ് മാറ്റാം.

അതേസമയം മാത്രമല്ല ആദ്യം കൊടുത്ത ബോര്‍ഡിങ് പോയിന്റ് മാറ്റുകയും വോണ്ടി വന്നാല്‍ ആദ്യത്തെ ബോര്‍ഡിങ് സ്റ്റേഷനില്‍ നിന്ന് തന്നെ കയറുകയും ചെയ്യോം. ഉദാഹരണത്തിന് പാലക്കാടു നിന്നും തൃശൂരിലേയ്ക്ക് ബോര്‍ഡിംഗ് പോയിന്റ്് മാറ്റിയ ശേഷം യാത്രക്കാരന്‍ പാലക്കാടു നിന്നു തന്നെ കയറാനാകും. ആ സീറ്റ്/ബര്‍ത്ത് ഒഴിവുണ്ടെങ്കില്‍ അതില്‍ തന്നെ തൃശൂര്‍ വരെ യാത്രചെയ്യാം. സാധാരണ നിരക്ക് മാത്രം നല്‍കിയാല്‍ മതി. അധിക നിരക്ക് ഈടാക്കില്ല. ഒഴിവില്ലെങ്കില്‍ അധിക നിരക്ക് നല്‍കേണ്ടി വരും. നിലവില്‍ ബോര്‍ഡിങ് പോയിന്റ് മാറ്റിയ യാത്രക്കാരന് ആ കോച്ചില്‍ കയറാനാകില്ല. ടിക്കറ്റില്ലായാത്രക്കാരായി പരിഗണിച്ച് ഫൈന്‍ ഈടാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button