KeralaLatest News

സൈനികന്റേയും കാമുകിയുടേയും ആത്മഹത്യയ്ക്ക് പിന്നിലെ പ്രതി അമിതാഭിന് നിരവധി പെണ്‍കുട്ടികളുമായി വഴിവിട്ട ബന്ധം

സൈനികന്റെ ഭാര്യയുമായും ശാരീരിക ബന്ധം : പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം : സൈനികന്റേയും കാമുകിയുടേയും ആത്മഹത്യയ്ക്ക് പിന്നിലെ പ്രതി അമിതാഭിന് നിരവധി പെണ്‍കുട്ടികളുമായി വഴിവിട്ട ബന്ധം . അമിതാഭിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സൈനികന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്ത തിരുവനന്തപുരം റൂറല്‍ എസ്.പി ഓഫീസ് ജീവനക്കാരനായ ആര്യനാട് കാരനാട് വിപിനാലയത്തില്‍ അമിതാഭി26)നെക്കുറിച്ച് അവിശ്വസനീയമായ വിവരങ്ങളാണ് പുറത്തുവരുന്നത്. മുമ്പ് അമിതാഭ് പ്രണയിച്ചു വഞ്ചിച്ചതിനെത്തുടര്‍ന്ന് മറ്റൊരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു.

ഭരതന്നൂര്‍ തൃക്കോവില്‍വട്ടം ഗിരിജാ ഭവനില്‍ വൈശാഖിനെയാണ് കഴിഞ്ഞ മാര്‍ച്ച് 19ന് ഗുജറാത്ത് ജാംനഗറിലെ മിലിട്ടറി ക്യാമ്പില്‍ സ്വന്തം തോക്കില്‍ നിന്നുള്ള വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരിയിലാണ് വൈശാഖിന്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനകം ജോലിസ്ഥലത്തേക്ക് പോയ വൈശാഖിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരന്‍ പരാതി നല്‍കിയിരുന്നു. റൂറല്‍ എസ്.പി ബി.അശോകിന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി. അശോകന്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, അമിതാബിനു നേരത്തെതന്നെ പരിചയമുണ്ടായിരുന്ന പെണ്‍കുട്ടിയായിരുന്നു ആത്മഹത്യ ചെയ്ത സൈനികന്‍ വൈശാഖിന്റെ ഭാര്യയായത്. സസ്‌പെന്‍ഷന്‍ കാലാവധിയില്‍ ഈ പെണ്‍കുട്ടിയുമായി അമിതാബ് അടുക്കുകയും ചെയ്തു. ഈ പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്തുകയും ചെയ്തു. അതുകൊണ്ട് തൃപ്തനാകാതെയാണ് കാമുകിയില്‍ നിന്നും വൈശാഖിന്റെ നമ്പര്‍ അമിതാബ് കൈക്കലാക്കിയത്.

‘ഞാന്‍ അമിതാബ്. നിന്റെ ഭാര്യയുടെ കാമുകന്‍. നിന്റെ ഭാര്യയുമായി എനിക്ക് ശാരീരിക ബന്ധമുണ്ട്. നീ അടുത്ത തവണ അവധിക്ക് വരുമ്പോള്‍ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും.’ ഏത് ഭര്‍ത്താവിനെയും നടുക്കുന്ന സംഭാഷണ ശകലങ്ങളാണ് ഈ ഫോണ്‍ സംഭാഷണ വേളയില്‍ അമിതാബ് പുറത്തെടുത്തത്. സൈനികന്‍ ആയിട്ടുപോലും വൈശാഖിന്റെ സ്ഥൈര്യത്തെ കെടുത്താന്‍ അമിതാബിനു നിഷ്പ്രയാസം കഴിഞ്ഞു. വൈശാഖിന്റെ ആത്മഹത്യ തന്നെ ഇതിനു തെളിവാകുകയും ചെയ്യുന്നു. ജനുവരിയില്‍ ആണ് വൈശാഖും പെണ്‍കുട്ടിയും തമ്മില്‍ വിവാഹം കഴിക്കുന്നത്.

ഒന്നരമാസം മാത്രമാണ് വിവാഹം കഴിഞ്ഞു വൈശാഖ് നാട്ടില്‍ നിന്നത്. ലീവ് കഴിഞ്ഞു തിരിച്ചു പോയതിനു ശേഷമാണ് വൈശാഖിനെ ഫോണിലൂടെ വിളിച്ച് അമിതാഭ് ഭീഷണിപ്പെടുത്തിയത്.നീ അവധിക്ക് വരുപ്പോള്‍ നിന്റെ ഭാര്യയുടെ കൈയില്‍ നിന്ന് എടുക്കുന്നത് നിന്റെ കുഞ്ഞാവില്ല എന്റെ കുഞ്ഞാവും എന്ന വാക്കുകളാണ് വൈശാഖിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്

അമിതാഭുമായി വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനു പിന്നിലും അമിതാഭിന്റെ മറ്റു സ്ത്രീകളോടുള്ള അടങ്ങാത്ത അഭിനിവേശമാണ്. നിരവധി പെണ്‍കുട്ടികളുമായി പ്രണയബന്ധം അമിതാബിനുണ്ടായിരുന്നു. ഇത് മനസിലാക്കിയ പെണ്‍കുട്ടി മറ്റ് ബന്ധങ്ങള്‍ ഉപേക്ഷിക്കണമെന്ന് നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും ഇയാള്‍ അതിന് തയ്യാറാവാത്ത മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button