KeralaLatest News

കുടിവെളളം വിതരണം : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോഴിക്കോട് : ശുദ്ധ ജലത്തിന്റെ ദൗര്‍ബല്യം കാരണം ഗുണനിലവാരത്തില്‍ കുറവുണ്ടാകാനും തദ്വാരാ ജലജന്യ രോഗങ്ങള്‍ പടരാനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ടാങ്കറുകളില്‍ കുടിവെളളം വിതരണം ചെയ്യുന്ന ഏജന്‍സികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസി കമ്മീഷണര്‍ അറിയിച്ചു.
കുടിവെളള വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുത്തിരിക്കണം, കുടിവെളളം ശേഖരിക്കുന്ന എല്ലാ സ്രോതസ്സുകളിലെയും കുടിവെളളം പരിശോധിച്ച് നിശ്ചിത ഗുണനിലാവാരമുളളതാണെന്ന് ഉറപ്പു വരുത്തണം, ടാങ്ക് കഴുകുകയും കുടിവെളളം കൈകാര്യം ചെയ്യുന്ന ആളുകളുടെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കുകയും വേണം, ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, വെളളം പരിശോധിച്ച റിപ്പോര്‍ട്ട്, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ വാഹനത്തില്‍ സൂക്ഷിക്കണം, ടാങ്കറുകള്‍ ദിവസവും വൃത്തിയാക്കണം, കുടിവെളളം കൊണ്ടുപോകുന്ന വാഹനത്തില്‍ മറ്റു യാതൊരു വസ്തുക്കളും കൊണ്ടുപോകാന്‍ പാടില്ല.

ടാങ്കറിന് മുകളില്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നമ്പര്‍ എഴുതി പ്രദര്‍ശിപ്പിച്ചിരിക്കണം, കൂടാതെ കുടിവെളളം എന്നും ഉൃശിസശിഴ ണമലേൃ എന്നും എഴുതി പ്രദര്‍ശിപ്പിച്ചിരിക്കണം, ടാങ്ക് ബിറ്റുമിനൈസ്സ് കോട്ടിംഗോ മറ്റ് അനുവദനീയമായ കോട്ടിംഗോ ഉളളതായിരിക്കണം, ഇതിന് പുറമേ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍, സോഡ മറ്റു സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ വിതരണം ചെയ്യുകയും വില്പന നടത്തുകയും ചെയ്യുന്നവര്‍ ആയത് സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന വിധം കൊണ്ടുപോകാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല. 20 ലിറ്റര്‍ കാനില്‍ വെളളം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ കാനുകള്‍ കൃത്യമായി വൃത്തിയാക്കണം. ചളുങ്ങിയതും പഴയതുമായ കാനുകള്‍ ഉപയോഗിക്കാന്‍ പാടില്ല.

അവധിക്കാലമായതിനാല്‍ ധാരാളം എക്സിബിഷനുകളും ഫുഡ് ഫെസ്റ്റിവലുകളും ജില്ലയുടെ പലഭാഗങ്ങളിലും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഭക്ഷണവില്പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമായും എടുക്കണമെന്നും ഭക്ഷണ സാധനങ്ങള്‍ മലിനപ്പെടാതെ പ്രദര്‍ശിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും അസി കമ്മീഷണര്‍ അറിയിച്ചു.
ടാങ്കറുകളിലെ കുടിവെളളം വാങ്ങി ഉപയോഗിക്കുന്നവര്‍ വിതരണക്കാരന്റെ ലൈസന്‍സ് മുതലായ രേഖകള്‍ നിര്‍ബന്ധമായും പരിശോധിച്ചിരിക്കുകയും ലൈസന്‍സ് കോപ്പി വാങ്ങി സൂക്ഷിക്കുകയും വേണം. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുകയും വില്പന നടത്തുകയും ചെയ്യുന്നത് ആറ് മാസം വരെ തടവും അഞ്ച് ലക്ഷം വരെ പിഴയും ചുമത്താവുന്ന ക്രിമിനല്‍ കുറ്റമാണ്. ഇത് സംബന്ധിച്ച് പൊതുജനത്തിന്റെ പരാതികള്‍ 8943346191, 8943346611 എന്നീ നമ്പറുകളിലും 1800 425 11 25 എന്ന ടോള്‍ ഫ്രീ നമ്പറിലും അറിയിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button