KeralaLatest News

ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം: മരിച്ചവരില്‍ മലയാളിയും

കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം. രാവിലെ നടന്ന ആറ് സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെയാണിത്. ഏഴാമത്തെ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം സ്‌ഫോടനത്തില്‍ മലയാളിയും മരിച്ചിട്ടുണ്ട്. കാസര്‍കോഡ് മൊഗ്രാല്‍ പു്ത്തൂര്‍ സ്വദേശിനി പി.എസ് റസീനയാണ് മരിച്ചത്. തെഹിവാല മൃഗശാലയ്ക്കു സമീപത്തെ ഹോട്ടലിലാണ് അവസാന സ്‌ഫോടനം നടന്നത്.

ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയിലെ വിവിധ ഇടങ്ങളില്‍ നടന്ന സ്്ഫോടനത്തില്‍ 156 പേര്‍ കൊല്ലപ്പെടുകയും 45 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പളളികളിലും വിനോദ സഞ്ചാരികള്‍ ഏറെയുണ്ടായിരുന്നു മൂന്നു ഹോട്ടലുകളിലുമായി ഏഴ് സ്ഫോടനങ്ങളാണ് ഉണ്ടായത്.ആക്രമണത്തിനു പിന്നിലെ ലക്ഷ്യം വ്യക്തമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

srilankaകൊളംബോയിലെ കോച്ചിക്കോട് സെന്റ് ആന്റണീസ് പളളിയിലായിരുന്നു ആദ്യ സ്ഫോടനം. നെഗോംബോയിലെ കത്തുവാപിടിയിലുളള സെന്റ് സെബാസ്റ്റ്യന്‍സ് പളളിയിലായിരുന്നു രണ്ടാമത്തെ സ്ഫോടനം. മൂന്നാമത്തെ സ്ഫോടനം ബാട്ടികലോയയിലെ പളളിയിലായിരുന്നു. ഈ സമയം പളളികളില്‍ ഈസ്റ്റര്‍ പ്രാര്‍ഥന നടക്കുകയായിരുന്നുവെന്ന് പോലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button