KeralaLatest NewsIndia

കുട്ടിയോട് നാല് മാസത്തോളം ക്രൂരത കാണിച്ച നാല്‍പത്തിയഞ്ചുകാരനായ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റിൽ

വട്ടംകുളം മൂതൂരിലെ മദ്രസ വിദ്യാര്‍ത്ഥിയായ പത്തുവയസ്സുകാരനെയാണ്  മാനസിക പ്രയാസങ്ങളെത്തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എടപ്പാള്‍: പത്ത് വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകന്‍ പിടിയില്‍. പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായ കുട്ടി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്.വട്ടംകുളം മൂതൂരിലെ മദ്രസ വിദ്യാര്‍ത്ഥിയായ പത്തുവയസ്സുകാരനെയാണ്  മാനസിക പ്രയാസങ്ങളെത്തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയിലുണ്ടായ മാനസികപ്രയാസങ്ങള്‍ നിരീക്ഷിച്ച വീട്ടുകാര്‍ മന്ത്രവാദചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

ആശുപത്രിയിലെത്തിച്ച്‌ നടത്തിയ കൗണ്‍സലിങ്ങിനെത്തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച്‌ പൊന്നാനി പൊലീസും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കഴിഞ്ഞ നാലുമാസമായി അദ്ധ്യാപകന്‍ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് പരാതി. പള്ളി ഖത്തീബും മദ്രസാധ്യാപകനുമായ വെളിയങ്കോട് സ്വദേശിയായ നാല്‍പ്പത്തഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments


Back to top button