Latest NewsIndia

ചിത്രം മോര്‍ഫ് ചെയ്ത സംഭവം; സുപ്രീംകോടതിയുടെ താക്കീത് മമതയ്ക്ക് തിരിച്ചടിയാകും

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മമതയ്ക്ക് തിരിച്ചടി. പ്രിയങ്ക ശര്‍മയെ ജയില്‍ മോചിതയാക്കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തില്‍ ബംഗാള്‍ സര്‍ക്കാരിന് ശക്തമായ ഭാഷയിലാണ് സുപ്രീംകോടതി താക്കീത് ചെയ്തത്.

അതേസമയം പ്രിയങ്ക ശര്‍മയെ രാവിലെ  വിട്ടയച്ചെന്ന് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. യുവമോര്‍ച്ച ഹൗറ കണ്‍വീനറാണ് പ്രിയങ്ക ശര്‍മ്മ. മുഖ്യമന്ത്രിയുടെ അധിക്ഷേപിച്ചെന്ന് കാട്ടി തൃണമൂല്‍ നേതാവ് വിഭാസ് ഹസ്ര പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ്പ്രിയങ്ക ശര്‍മയെ അറസ്റ്റ് ചെയ്തു. ഇത് ചോദ്യം ചെയ്താണ് പ്രിയങ്ക ശര്‍മ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ബിജെപി പ്രവര്‍ത്തക പ്രിയങ്ക ശര്‍മ്മക്ക് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. മമത ബാനര്‍ജിയോട് പ്രിയങ്ക ശര്‍മ്മ മാപ്പ് പറയണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. മാപ്പുപറഞ്ഞാല്‍ മാത്രമായിരിക്കും ജാമ്യമെന്നാണ് കോടതി നേരത്തെ വ്യക്തമാക്കിയത്. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ മുഖത്തിന് പകരം മമതയുടെ മുഖം ചേര്‍ത്തുള്ള ചിത്രമാണ് ബിജെപി പ്രവര്‍ത്തക പ്രചരിപ്പിച്ചത്. ഇതിനെതിരെ പൊലീസ് കേസെടുക്കുകയും ബിജെപി പ്രവര്‍ത്തക പ്രിയങ്ക ശര്‍മ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയിലെത്തിയത്. സുപ്രീംകോടതി അവധിക്കാല ബെഞ്ചാണ് ഉപാധികളോട് ജാമ്യം നല്‍കിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റൊരാളുടെ അവകാശത്തിന് എതിരാകരുതെന്ന് സുപ്രീംകോടതി പറഞ്ഞു.സംഭവത്തില്‍ ബിജെപി മമതയെ മാത്രമല്ല ബംഗാളിന്റെ സംസ്‌കാരത്തെ തന്നെ അപമാനിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ പ്രിയങ്ക ശര്‍മ്മയുടെ അറസ്റ്റ് മമത സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button