Latest NewsIndia

‘തങ്ങൾ ജയിക്കുമ്പോള്‍ മാത്രം വോട്ടിംഗ് മെഷീനുകള്‍ നല്ലത്, അല്ലാത്തപ്പോള്‍ കൃത്രിമം നടന്നത്’ പ്രതിപക്ഷത്തിനെതിരെ ബിജെപി നേതാക്കൾ

. ’22 പ്രതിപക്ഷ നേതാക്കള്‍ വോട്ടിംഗ് മെഷീനിനെതിരെയുള്ള പരാതികള്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു.

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ചുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തെ പരിഹസിച്ച് എന്‍ഡിഎ നേതാക്കള്‍. തങ്ങള്‍ വിജയിക്കുമ്പോള്‍ മാത്രം വോട്ടിംഗ് മെഷീനുകള്‍ നല്ലതും അല്ലാത്തപ്പോള്‍ കൃത്രിമം നടന്നതും, എന്നതാണ് പ്രതിപക്ഷത്തിന്റെ രീതിയെന്ന് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് ആരോപിച്ചു. ’22 പ്രതിപക്ഷ നേതാക്കള്‍ വോട്ടിംഗ് മെഷീനിനെതിരെയുള്ള പരാതികള്‍ സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ച ശേഷമാണ് ഓരോ നിയോജക മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ നിന്നുള്ള വിവിപാറ്റ് എണ്ണാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.

പരാതി നല്‍കിയ 22 നേതാക്കളില്‍ 17 പേരും ഇവിഎം ഉപയോഗിച്ച് വിജയം സ്വന്തമാക്കിയിട്ടുള്ളവരാണ്. വിജയിക്കുമ്പോള്‍ മാത്രം അവര്‍ക്ക് യാതൊരു വിധ പരാതികളും ഇല്ല, എന്നാല്‍ പരാജയപ്പെടുമെന്ന് തോന്നിയാലുടന്‍ വോട്ടിംഗ് മെഷീനുകളെ കുറ്റം പറഞ്ഞ് രംഗത്ത് വരുമെന്നും’ അദ്ദേഹം ആരോപിച്ചു. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും സമാന അഭിപ്രായമാണ് പങ്ക് വച്ചത്. ‘ ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളോട് മാപ്പ് ചോദിക്കണം. മദ്ധ്യപ്രദേശിലും, രാജസ്ഥാനിലും, പഞ്ചാബിലും, ഡല്‍ഹിയിലുമെല്ലാം ഇവിഎം ഉപയോഗിച്ച് തന്നെയാണ് അവര്‍ ജയിച്ചിട്ടുള്ളത്. ജയിക്കുമ്പോള്‍ നല്ലതും, അല്ലാത്തപ്പോള്‍ ചീത്തയാകുന്നതും എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.

ശിരോമണി അകാലിദള്‍ നേതാവും കേന്ദ്രമന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദലും പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ‘ മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ചപ്പോള്‍ വോട്ടിംഗ് മെഷീനുകള്‍ അവര്‍ക്ക് നല്ലതായിരുന്നു. അതേസമയം എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നതോടെ അവരുടെ പരാജയം ഉറപ്പായിരിക്കുകയാണ്. ഇതോടെ അവര്‍ ഇവിഎമ്മിനെ കുറ്റം പറയാന്‍ ആരംഭിച്ചുവെന്നും’ അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button