KeralaLatest News

അയല്‍വാസിയെ വെടിവെച്ച് കൊന്ന സംഭവം; പ്രതിക്ക് സംരക്ഷണം നല്‍കുന്നത് സിപിഎം എന്ന് ബന്ധുക്കള്‍

വയനാട്: പുല്‍പ്പള്ളി ചീയമ്പം കാട്ടിലെ കാപ്പിസൈറ്റില്‍ യുവാവിനെ വെടിവെച്ചുകോന്ന കേസില്‍ പ്രതിയെ സഹായിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബന്ധുക്കള്‍. വെടിവെപ്പ് കേസിലെ പ്രതി പുളിക്കല്‍ ചാര്‍ള്ളിയെ രണ്ട് ദിവസം മുമ്പാണ് പൊലീസ് പിടികൂടുന്നത്. കൊലപാതകം നടന്ന വെള്ളിയാഴ്ച രാത്രി മുതല്‍ ഇയാള്‍ കാട്ടിനുള്ളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതിനാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്‌തെങ്കിലും ഇതുവരെ തെളിവെടുപ്പ് നടന്നിട്ടില്ല.

പ്രതിയെ പിടികൂടി രണ്ട് ദിവസം കഴിഞ്ഞിട്ടും തെളിവെടുപ്പ് നടക്കാത്തതോടെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് തുടര്‍നടപടികള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍. അതേസമയം, പ്രതിയുടെ ആരോഗ്യനില മോശമായതാണ് കാരണമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നത്. ചാര്‍ളിയുടെ വന്യമൃഗവേട്ട അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിനെയും നാട്ടുകാര്‍ സമീപിച്ചിട്ടുണ്ട്. അതേസമയം ആരോഗ്യനില വീണ്ടെടുത്ത ശേഷമേ പൊലീസ് കസ്റ്റഡിയില്‍ നല്‍കുവെന്ന കോടതി നിലപാടാണ് തെളിവെടുപ്പ് വൈകുന്നതിന് കാരണമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നത്.

തെളിവെടുപ്പ് വൈകുന്നതിനാല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. വന്യമൃഗങ്ങളെ വേട്ടയാടി മാംസം പ്രദേശവാസികളായി ചില നേതാക്കള്‍ക്ക് നല്‍കുന്ന ശീലം ചാര്‍ള്ളിക്കുണ്ടായിരുന്നു. ഇവര്‍ ചാര്‍ളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button