KeralaLatest News

കേരളത്തില്‍ ഇന്ന് പടിയിറങ്ങുന്നത് അയ്യായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍

കേരളത്തില്‍ ഇന്ന് പടിയിറങ്ങുന്നത് അയ്യായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍. ഇന്ന് 56 വയസ്സ് പൂര്‍ത്തിയാകുന്നവരാണ് സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിക്കുന്നത്. കോളേജ് അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരാണ് വിരമിക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ നിയമനങ്ങള്‍ കൂടുതലായി നടന്നത് 1980-കളുടെ പകുതിയോടെയാണ്. അക്കാലയളവില്‍ സര്‍വീസില്‍ എത്തിയവരില്‍ ഭൂരിഭാഗവും ഈ വര്‍ഷങ്ങളില്‍ വിരമിക്കല്‍ പ്രായത്തിലെത്തും. ഇതാണ് ഈ വര്‍ഷവും വരുന്ന ഏതാനും വര്‍ഷങ്ങളിലും കൂടുതല്‍പ്പേര്‍ വിരമിക്കുന്നത്.
1960 കാലഘട്ടത്തില്‍ ജനിച്ചവരാണ് ഇവരെല്ലാം. ജനന രജിസ്ട്രേഷന്‍ നിലവിലില്ലാതിരുന്ന കാലത്ത് സ്‌കൂളില്‍ ചേര്‍ക്കുന്ന ജനനത്തീയതി മേയ് 31 ആയി രേഖപ്പെടുത്തുന്ന പതിവിലൂടെയാണ് ഇവരില്‍ പലരുടെയും ജനനത്തീയതി ഔദ്യോഗിക രേഖകളില്‍ ഒരുപോലെയായത്. എല്ലാ മേയ് 31-നും കൂട്ട വിരമിക്കലുകളുടെ എണ്ണം കൂടാനുള്ള കാരണമിതാണ്.

വിരമിക്കുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് 1600 കോടിയിലേറെ വേണമെന്നാണ് പ്രാഥമിക കണക്ക്. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഒരുമാസത്തിനുള്ളില്‍ അനുവദിക്കണമെന്നാണ് അടുത്തിടെ ധനകാര്യവകുപ്പ് ഉത്തരവിട്ടിരുന്നത്. വൈകിയാല്‍ ഇതിന് ചുമതലയുള്ള ഉദ്യോഗസ്ഥരെ കുറ്റക്കാരായിക്കണ്ട് നടപടിയെടുക്കും. ആനുകൂല്യങ്ങള്‍ വൈകിയാല്‍ പിന്നീട് പലിശയടക്കം നല്‍കേണ്ടിവരും. ഇത് സര്‍ക്കാരിന് വന്‍ബാധ്യതയാണ് വരുത്തുന്നത്. ഇതൊഴിവാക്കാനാണ് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എത്രയും വേഗമാക്കാനുള്ള തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button