Latest NewsIndia

വിഐപി സംസ്‌കാരം വേണ്ട; നാവികസേനാ മേധാവിയുടെ തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയില്‍ തുടര്‍ന്നുവരുന്ന വിഐപി സംസ്‌കാരത്തിനെതിരെ നാവികസേനാ മേധാവി അഡ്മിറല്‍ കരംബിര്‍ സിങ്. നാവികസേനയുടെ തലവനായി ചുമതലയേറ്റ ഉടന്‍ അഡ്മിറല്‍ കരംബിര്‍ സിങ് പുറപ്പെടുവിച്ച 26 നിദ്ദേശങ്ങളടങ്ങിയ ഉത്തരവില്‍ സേനയിലെ വിഐപി സംസ്‌കാരം അവസാനിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. കീഴ്ജീവനക്കാരെ ഉയര്‍ന്ന ജീവനക്കാര്‍ പാദസേവകരായി കാണരുതെന്നും അവരെ ബഹുമാനിക്കണമെന്നും ഇതില്‍ ആവശ്യപ്പെടുന്നുണ്ട്. സേനയില്‍ മതപരമായ ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

26 ഇന നിര്‍ദ്ദേശങ്ങള്‍ സേനയ്ക്ക് ഉയര്‍ന്ന മേന്മ കൈവരിക്കാനുള്ളതാണ്. റാങ്കിങ് അനുസരിച്ച് ഭക്ഷണത്തിന്റെ നിലവാരവും ഉപയോഗിക്കുന്ന പാത്രങ്ങളും മാറുന്ന, സൈന്യത്തിലെ വിഐപി സംസ്‌കാരം ഇനി വേണ്ടെന്നാണ് കരംബീര്‍ സിങ് ഉത്തരവിട്ടിരിക്കുന്നത്. എല്ലാ ജീവനക്കാരും ഒരേ തരത്തിലുള്ള ഭക്ഷണവും പാനീയവും പാത്രങ്ങളും സ്പൂണുകളും മാത്രമേ സേനയില്‍ ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. എല്ലാവര്‍ക്കും ഒരേ ഭക്ഷണവും പാനീയങ്ങളും മതിയെന്നും ഉച്ചനീചത്വങ്ങള്‍ വേണ്ടെന്നും അദ്ദേഹത്തിന്റെ ഉത്തരവില്‍ പറയുന്നു.

നാവികസേന കേന്ദ്രങ്ങളില്‍ ഉയര്‍ന്ന ഓഫീസര്‍മാര്‍ എത്തുമ്പോള്‍ അനാവശ്യമായി ആഡംബരം കാണിക്കുന്നത് അവസാനിപ്പിക്കാനും ഉത്തരവില്‍ ആവശ്യപ്പെടുന്നുണ്ട്. നാവികസേനാ മേധാവി സ്ഥാനത്ത് നിന്ന് അഡ്മിറല്‍ സുനില്‍ ലാംബ വിരമിച്ചതിന് പിന്നാലെയാണ് മെയ് 31 ന് കരംബീര്‍ സിങ് സ്ഥാനമേറ്റെടുത്തത്. നാവികസേനയിലെ നാല് പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുമായാണ് അദ്ദേഹം ഈ സ്ഥാനത്തെത്തുന്നത്. മുന്‍പ് വിശാഖപട്ടണത്തിലെ കിഴക്കന്‍ നാവികസേന ആസ്ഥാനത്ത് ഫ്ലാഗ് ഓഫീസര്‍ ഇന്‍ ചീഫായിരുന്നു  ഇദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button