Latest NewsIndia

രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തം; മുസ്ലീം കുടുംബത്തിന് നേരെ ആക്രമണം

ആഗ്ര: അലിഗഢില്‍ രണ്ടര വയസ്സുകാരി കൊല്ലപ്പെട്ടതിനെ തുടര്‍ പ്രതിഷേധം ശക്തം. പ്രതിഷേധ പ്രകടനവുമായെത്തിയ സംഘം മുസ്ലിം കുടുംബത്തെ ആക്രമിച്ചു. ഹരിയാനയിലെ ബല്ലാഭര്‍ഡില്‍നിന്ന് അലിഗഢിലേക്ക് പോകുകയായിരുന്ന കുടുംബമാണ് ജട്ടാരിയയില്‍ വെച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്. മുസ്ലിം കുടുംബത്തോടൊപ്പം യാത്ര ചെയ്തിരുന്ന ഒരു ഹിന്ദു യുവതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഒടുവില്‍ ഇവര്‍ അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി ഇരുമ്പ് വടികൊണ്ട് അടിച്ച് തകര്‍ക്കുകയായിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം.

തന്നെയും മകളെയും ഡ്രൈവറെയും അക്രമി സംഘം മര്‍ദിച്ചു. വാഹനത്തിലുണ്ടായിരുന്ന പൂജ ഇടപെട്ടില്ലെങ്കില്‍ തങ്ങള്‍ കൊല്ലപ്പെടുമായിരുന്നെന്നും ഈ കുടുംബാംഗമായ അബ്ബാസി പറഞ്ഞു. അബ്ബാസിയുടെ കുടുംബ സുഹൃത്താണ് പൂജ. കാറിലുണ്ടായിരുന്ന സ്ത്രീകള്‍ മുസ്ലിം വസ്ത്രം ധരിച്ചതിനാലാണ് അക്രമികള്‍ തിരിച്ചറിഞ്ഞതെന്നും ഇത്തരം ഒരു അനുഭവം ആര്‍ക്കുമുണ്ടാകരുതെന്നും അബ്ബാസി വ്യക്തമാക്കി. ആക്രമണത്തെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ തിരിച്ചറിയാത്ത 10 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി അലിഗഢ് പൊലീസ് അറിയിച്ചു.

അതേസമയം രണ്ടര വയസ്സുകാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം നടത്തിയ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അലിഗഢ് തപ്പല്‍ മേഖലയിലെ ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിച്ചതിന് ശേഷമായിരുന്നു ചിലര്‍ വിദ്വേഷ പ്രചരണം നടത്തിയത്. അലിഗഢില്‍ ശക്തമായ പൊലീസ് സുരക്ഷ തുടരുകയാണ്. പ്രദേശത്തെ നിരോധനാജ്ഞ പൊലീസ് നീക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button