Latest NewsUSA

അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയെന്നു സംശയിക്കുന്ന ഏഴു വയസ്സുകാരിയുടെ മൃതദേഹം

അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചവരുടെ സംഘത്തില്‍പ്പെട്ട കുട്ടിയുടെ മൃതദേഹമാണിതെന്നാണ് അധികൃതരുടെ നിഗമനം

വാഷിങ്ടണ്‍: അമേരിക്ക-മെക്സിക്കോ രാജ്യാന്തര അതിര്‍ത്തിയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയത്. ലൂക്ക്വില്ലെക്ക് പടിഞ്ഞാറ് അരിസോണ-മെക്സിക്കോ അതിര്‍ത്തിയില്‍ നിന്ന് ബുധനാഴ്ച രാവിലെ പട്രോളിങ്ങിനു പോയ ഉദ്യോഗസ്ഥരാണ് ഏഴു വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്ത്യക്കാരിയായ കുട്ടിയുടേതാണെന്നാണ് പ്രാഥമിക നിഗമനം.

അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചവരുടെ സംഘത്തില്‍പ്പെട്ട കുട്ടിയുടെ മൃതദേഹമാണിതെന്നാണ് അധികൃതരുടെ നിഗമനം. അനധികൃതമായി ആളുകളെ കടത്തുന്ന സംഘമാണ് ഈ സംഘത്തെ അതിര്‍ത്തിയില്‍ എത്തിച്ചതാണെന്നും സൂചനയുണ്ട്. കുട്ടി നാലു പേര്‍ അടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇവിടെ എത്തിയത്.

അതേസമയം ടെക്‌സണ്‍ മേഖലയില്‍ നിന്നും അനധികൃതമായി അമേരിക്കയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് സ്ത്രീകളം ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇവരാണ് കുറച്ചു മണിക്കൂകള്‍ക്കു മുമ്പു വരെ ഇന്ത്യക്കാരിയായ ഒരു സ്ത്രീയും രണ്ടുകുട്ടികളും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് അധികൃതരോട് പറഞ്ഞത്. സംഭവത്തിനു പിന്നാലെ മറ്റു കുടിയേറ്റക്കാരെ കണ്ടെത്താന്‍ അധികൃതര്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button