KeralaLatest NewsIndia

പാസ്‌പോര്‍ട്ടില്‍ അച്ഛന്റെ പേര് ബിനോയ് കോടിയേരിയുടേത്, ഡി.എന്‍.എ ടെസ്‌റ്റിന് തയ്യാറെന്നും ബീഹാർ യുവതി : യുവതിക്കെതിരെ കേരള പോലീസ് കേസെടുത്തു

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് ബീഹാര്‍ സ്വദേശിനിയായ യുവതി. ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണ്. ബിനോയ് കൊടുത്തിരിക്കുന്ന കേസിനെയും നിയമപരമായി തന്നെ നേരിടും. കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി.തന്റെ കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണ്.

പാസ്‌പോര്‍ട്ടില്‍ കുട്ടിയുടെ അച്ഛന്റെ പേര് ബിനോയ് വിനോദിനി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ഓഷിവാര പൊലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സപെക്ടര്‍ ശൈലേഷ് പസല്‍വാ‌ര്‍ പറഞ്ഞു. അതെ സമയം ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ ബീഹാര്‍ സ്വദേശിനിക്കെതിരെ കേരള പൊലീസ് കേസെടുക്കും.

തന്നെ ഭീഷണിപ്പെടുത്തുന്നതായി കാട്ടി മാസങ്ങള്‍ക്ക് മുമ്പ് ബിനോയ് നല്‍കിയ പരാതിയിലാണ് കേസ്. ആരോപണം ഉന്നയിച്ച യുവതിക്കെതിരെ ബിനോയ് കോടിയേരി മേയ് മാസം പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ റേഞ്ച് ഐ.ജിക്ക് ലഭിച്ച പരാതി തുടര്‍ നടപടിക്കായി എസ്.പിക്ക് കൈമാറി. യുവതിയുടെ ഭീഷണിക്കത്തും തെളിവായി ബിനോയ് കോടിയേരി പൊലീസിന് കൈമാറിയിരുന്നു. ഇപ്പോള്‍ യുവതിയുടെ പരാതിയല്‍ മുംബയ് പൊലീസ് കേസെടുത്തതോടെയാണ് കേരള പൊലീസും നിയമ നടപടിയിലേക്ക് തിരിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button