Latest NewsIndia

ഡോക്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി : ഡോക്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ചുള്ള പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സൂര്യ കാന എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. പശ്ചിമ ബംഗാളില്‍ ജൂനിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ച പശ്ചാത്തലത്തിലാണ് ഹര്‍ജി. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണം, ബംഗാളില്‍ ഡോക്ടറെ മര്ദിച്ചവര്‍ക്കെതിരെ നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണം എന്നിങ്ങനെയാണ് ആവശ്യങ്ങള്‍. ബംഗാളില്‍ നിന്നുള്ള അഭിഭാഷകനായ അലോക് ശ്രീവാസ്തവയാണ് ഹര്‍ജിക്കാരന്‍.

അതേസമയം ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പിന്‍വലിച്ചു. ഓരോ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുമുള്ള രണ്ട് വീതം പ്രതിനിധികള്‍ സമരസമിതിയുടെ അധ്യക്ഷന്‍ എന്നിവരടക്കം 31 ഡോക്ടര്‍മാരാണ് മമതാ ബാനര്‍ജി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുത്തത്. കഴിഞ്ഞ ഏഴു ദിവസമായി ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു.

ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ട പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പരാതി പരിഹാരസംവിധാനം ഉറപ്പാക്കും. ആശുപത്രികളില്‍, വിശേഷിച്ച് എമര്‍ജന്‍സി വാര്‍ഡുകളിലും കാഷ്വാലിറ്റികളിലും സുരക്ഷ കൂട്ടുമെന്നും . എമര്‍ജന്‍സി വാര്‍ഡുകളുടെ കവാടത്തില്‍ ഗ്രില്ലുകളുള്ള ഗേറ്റുകളും സ്ഥാപിക്കുമെന്നും മമത ഉറപ്പ് നല്‍കി. അതേസമയം ജൂനിയര്‍ ഡോക്ടര്‍ ചികിത്സയിലുള്ള എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ മമതാ ബാനര്‍ജി സന്ദര്‍ശനം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button